ആപ്പ്ജില്ല

മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ട് അറസ്റ്റിൽ

22 വർഷം പഴക്കമുള്ള കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി അറസ്റ്റ് ചെയ്തു

Samayam Malayalam 5 Sept 2018, 2:15 pm
അഹമ്മദാബാദ്: 22 വർഷം പഴക്കമുള്ള കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി അറസ്റ്റ് ചെയ്തു. അഭിഭാഷകനെ ക്രിമിനൽ കേസിൽ കുടുക്കിയെന്ന പഴയ കേസിലാണ് അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിലൂടെ നിരന്തരം വിമർശനം ഉയർത്തുന്ന ആളാണ് സഞ്ജീവ് ഭട്ട്.
Samayam Malayalam Sanjiv Bhatt


രണ്ട് പോലീസുകാരടക്കം എട്ട് പേരെ ഭട്ടിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വ്യാജ കേസെടുത്ത് അഭിഭാഷകനായ സുമർസിങ് രാജ് പുരോഹിതിനെ അറസ്റ്റു ചെയ്തുവെന്നാണ് കേസ്. സിഐഡി ഡിജിപി ആശിഷ് ഭാട്ടിയയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

1996ൽ ഭട്ട് ബനസ്കന്ത ജില്ലാ പോലീസ് മേധാവി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ഭട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തെ സ‍ർവീസിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്