ചണ്ഡീഗഡ്: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരം സ്വന്തമാക്കിയപ്പോൾ വൻ പരാജയം നേരിട്ട് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. സംസ്ഥാനത്ത് ആം ആദ്മി തരംഗം ആഞ്ഞടിച്ചപ്പോൾ പട്യാലയിൽ അമരീന്ദർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ആം ആദ്മി (എഎപി) സ്ഥാനാർഥി അജിത് പാൽ സിംഗ് കോഹ്‌ലി ആണ് ലീഡ് ചെയ്യുന്നത്.
മുൻ കോൺഗ്രസും നേതാവും രണ്ട് തവണ മുഖ്യമന്ത്രിയായ അമരീന്ദർ ബിജെപിയുമായി സഖ്യം ചേർന്നെങ്കിലും വൻ പരാജയമാണ് നേരിട്ടത്. ബിജെപിക്കൊപ്പം നിന്നിട്ടും പ്രതീക്ഷിച്ച വോട്ടുകൾ സ്വന്തമാക്കാൻ അമരീന്ദറിന് സാധിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അമരീന്ദറിൻ്റെയും കുടുംബത്തിൻ്റെയും ശക്തി കേന്ദ്രമായ പട്യാലയിൽ നിന്നും നാല് പ്രാവശ്യം അമരീന്ദർ മത്സരിച്ച് വിജയിച്ചിരുന്നു. 400 വർഷമായി പട്യാല ഞങ്ങൾക്ക് ഒപ്പമുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. അമരീന്ദറിൻ്റെ ഭാര്യ പ്രിണീത് കൗർ 2014 മുതൽ 2017 വരെ മൂന്ന് വർഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചിരുന്നു.
അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആം ആദ്മിയുടെ ജീവൻ ജ്യോത് കൗർ ആണ് സിദ്ദുവിനെ പരാജയപ്പെടുത്തിയത്.
കർഷകസമരമടക്കമുള്ള സംഭവങ്ങളിൽ ബിജെപിക്കെതിരെ ശക്തമായ വികാരം പഞ്ചാബിൽ നിലനിൽക്കുന്നുണ്ടെന്ന നിഗമനത്തിലായിരുന്നു കോൺഗ്രസ്. കർഷകവോട്ടുകൾ അനുകൂലമാകുമെന്ന നിഗമനവും കോൺഗ്രസ് വെച്ചുപുലർത്തിയിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസ് വിട്ടതോടെ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.
മുൻ കോൺഗ്രസും നേതാവും രണ്ട് തവണ മുഖ്യമന്ത്രിയായ അമരീന്ദർ ബിജെപിയുമായി സഖ്യം ചേർന്നെങ്കിലും വൻ പരാജയമാണ് നേരിട്ടത്. ബിജെപിക്കൊപ്പം നിന്നിട്ടും പ്രതീക്ഷിച്ച വോട്ടുകൾ സ്വന്തമാക്കാൻ അമരീന്ദറിന് സാധിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അമരീന്ദറിൻ്റെയും കുടുംബത്തിൻ്റെയും ശക്തി കേന്ദ്രമായ പട്യാലയിൽ നിന്നും നാല് പ്രാവശ്യം അമരീന്ദർ മത്സരിച്ച് വിജയിച്ചിരുന്നു. 400 വർഷമായി പട്യാല ഞങ്ങൾക്ക് ഒപ്പമുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. അമരീന്ദറിൻ്റെ ഭാര്യ പ്രിണീത് കൗർ 2014 മുതൽ 2017 വരെ മൂന്ന് വർഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചിരുന്നു.
അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആം ആദ്മിയുടെ ജീവൻ ജ്യോത് കൗർ ആണ് സിദ്ദുവിനെ പരാജയപ്പെടുത്തിയത്.
കർഷകസമരമടക്കമുള്ള സംഭവങ്ങളിൽ ബിജെപിക്കെതിരെ ശക്തമായ വികാരം പഞ്ചാബിൽ നിലനിൽക്കുന്നുണ്ടെന്ന നിഗമനത്തിലായിരുന്നു കോൺഗ്രസ്. കർഷകവോട്ടുകൾ അനുകൂലമാകുമെന്ന നിഗമനവും കോൺഗ്രസ് വെച്ചുപുലർത്തിയിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസ് വിട്ടതോടെ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.