ആപ്പ്ജില്ല

640 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ അറസ്റ്റിലായ സിപിഎം നേതാവിന് ജാമ്യം

അറസ്റ്റിലായി 87 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ബാദൽ ചൗഡരിക്ക് പുറമെ മറ്റ് രണ്ട് പേരും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ചൗഡരിക്കും ജാമ്യം ലഭിച്ചത്.

Samayam Malayalam 1 Feb 2020, 10:21 pm
ഗുവാഹത്തി∶ 640 കോടി രൂപയുടെ അഴിമതി ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ സിപിഎം നേതാവും മുന്‍ ത്രിപുര മന്ത്രിയുമായ ബാദല്‍ ചൗഡരിക്ക് ജാമ്യം. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം. അറസ്റ്റ് ചെയ്ത 87 ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനായില്ല.
Samayam Malayalam Badal Choudhury
640 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ അറസ്റ്റിലായ സിപിഎം നേതാവിന് ജാമ്യം


Also Read:പ്രവാസികള്‍ക്ക് ഇന്ത്യയിലും നികുതി അടക്കേണ്ടി വരുമോ ? ബജറ്റില്‍ പറയുന്നത് എന്ത് ?

ചൗഡരിക്ക് പുറമെ, മുന്‍ ചീഫ് എന്‍ജിനിയര്‍ ഭൗമിക്, മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിംഗ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും ഇനിയും മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് ജാമ്യം നല്‍കിയതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ തനിക്കും ജാമ്യം വേണമെന്ന് ചൗഡരി വാദിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് മാണിക് സര്‍ക്കാര്‍ രംഗത്തുവന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പകപോക്കുകയാണെന്ന് ആരോപിച്ച് സിപിഎം നിയമസഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്