ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന എകെ ആന്റണിയുടെ തീരുമാനം ദേശീയ രാഷ്ട്രത്തിന് കനത്ത നഷ്ടമായിരിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പല്ലം രാജു. വാർത്ത ശരിയാണെങ്കിൽ അത് ദേശീയ രാഷ്ട്രീയത്തിന് കനത്ത നഷ്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമാണ് താൻ ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എകെ ആന്റണി വ്യക്തമാക്കിയത്. ഈ വാർത്ത പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് പല്ലം രാജു പ്രതികരണം രേഖപ്പെടുത്തിയത്. 'ഇത് ശരിയാണെങ്കില്‍ ദേശീയ രാഷ്ട്രീയത്തിന്റെ മഹത്വത്തിനും സമഗ്രതയ്ക്കും കെട്ടുറപ്പിനും വലിയ നഷ്ടമായിരിക്കും', പല്ലം രാജു കുറിച്ചു. ഒന്നും രണ്ടും യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു പല്ലം രാജു.
Also Read : രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി; 'തന്ന അവസരങ്ങൾ നന്ദി'
രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇനി മത്സരിക്കാനില്ലെന്ന് എകെ ആന്റണി പ്രതികരിച്ചത്. തന്ന അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക.
ആന്റണി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ സജീവമായിട്ടുണ്ട്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ രാജ്യസഭാ സീറ്റിനായി രംഗത്തുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുവാക്കൾക്ക് അവസരം കൊടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കാനും സാധ്യതയുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്, ഇടതുബന്ധം അവസാനിപ്പിച്ച് തിരികെയെത്തിയ ചെറിയാന് ഫിലിപ്പ്, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാം തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്.
Also Read : ഊർജസംരക്ഷണത്തിനായി കൃഷിഭൂമിയിൽ സൗരോർജ പാനലുകൾ; അറിയാം പിഎം കുസും പദ്ധതിയുടെ ഗുണങ്ങൾ
കേരളത്തിലേ മൂന്ന് സീറ്റുകൾക്ക് പുറമെ പഞ്ചാബ് (5), അസം (2), ഹിമാചൽപ്രദേശ് (1), ത്രിപുര (1), നാഗാലാൻഡ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകൾ. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെയുള്ളവരുടെ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിൽ നിന്ന് എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.
Also Read : രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി; 'തന്ന അവസരങ്ങൾ നന്ദി'
രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇനി മത്സരിക്കാനില്ലെന്ന് എകെ ആന്റണി പ്രതികരിച്ചത്. തന്ന അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക.
ആന്റണി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ സജീവമായിട്ടുണ്ട്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ രാജ്യസഭാ സീറ്റിനായി രംഗത്തുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുവാക്കൾക്ക് അവസരം കൊടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കാനും സാധ്യതയുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്, ഇടതുബന്ധം അവസാനിപ്പിച്ച് തിരികെയെത്തിയ ചെറിയാന് ഫിലിപ്പ്, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാം തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്.
Also Read : ഊർജസംരക്ഷണത്തിനായി കൃഷിഭൂമിയിൽ സൗരോർജ പാനലുകൾ; അറിയാം പിഎം കുസും പദ്ധതിയുടെ ഗുണങ്ങൾ
കേരളത്തിലേ മൂന്ന് സീറ്റുകൾക്ക് പുറമെ പഞ്ചാബ് (5), അസം (2), ഹിമാചൽപ്രദേശ് (1), ത്രിപുര (1), നാഗാലാൻഡ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകൾ. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെയുള്ളവരുടെ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിൽ നിന്ന് എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.