ന്യൂഡൽഹി: മുൻ യുപി മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ എൻ ഡി തിവാരിയുടെ മകൻ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. തലയണകൊണ്ട് ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വ്യക്തമാക്കി. രോഹിത് തിവാരിയുടെ മരണം സാധാരണ മരണമല്ലെന്ന് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇന്ന് സൗത്ത് ഡൽഹിയിലുള്ള രോഹിത് തിവാരിയുടെ വസതിയിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. വീട്ടിലെ ഏഴ് സിസിടിവി ക്യാമറകളിൽ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
ഏപ്രിൽ 16 നാണ് രോഹിത് തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എൻ ഡി തിവാരി തന്നെ മകനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുകാലത്ത് രോഹിത് നിയമ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. രോഹിത്തിനെ അംഗീകരിക്കാൻ എൻ ഡി തിവാരി തയ്യാറായിരുന്നില്ല. തുടർന്നാണ് 2007ൽ തന്നെ മകനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രോഹിത് കോടതിയിൽ ഹർജി നൽകിയത്. ൽ ഡൽഹി ഹൈക്കോടതി കോടതിയാണ് രോഹിത് തിവാരി എൻ ഡി തിവാരിയുടെ മകനാണെന്ന ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് രോഹിത്തിനെ മകനായി തിവാരി അംഗീകരിച്ചിരുന്നു.
ഏപ്രിൽ 16 നാണ് രോഹിത് തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എൻ ഡി തിവാരി തന്നെ മകനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുകാലത്ത് രോഹിത് നിയമ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. രോഹിത്തിനെ അംഗീകരിക്കാൻ എൻ ഡി തിവാരി തയ്യാറായിരുന്നില്ല. തുടർന്നാണ് 2007ൽ തന്നെ മകനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രോഹിത് കോടതിയിൽ ഹർജി നൽകിയത്. ൽ ഡൽഹി ഹൈക്കോടതി കോടതിയാണ് രോഹിത് തിവാരി എൻ ഡി തിവാരിയുടെ മകനാണെന്ന ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് രോഹിത്തിനെ മകനായി തിവാരി അംഗീകരിച്ചിരുന്നു.