ആപ്പ്ജില്ല

നാല് മൃതദേഹങ്ങൾ കണ്ടെത്തി: തിരിച്ചറിഞ്ഞവരിൽ മലയാളിയും

കടലിൽ തകർന്ന ഹെലികോപ്‍റ്ററിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തി

TNN 13 Jan 2018, 4:48 pm
മുംബൈ: ഏഴ് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പുറപ്പെട്ട ഹെലികോപ്റ്റർ തകർന്ന് നാല്‌ മരണം. മുംബൈയിലെ ജുഹുവിൽ നിന്നാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. നാലു മൃതദേഹങ്ങളിൽ ഒന്ന് ചാലക്കുടി സ്വദേശി വി.കെ.ബാബുവിന്‍റെതാണ്. ഒഎൻജിസി ഡെപ്യൂട്ടി ജനറൽ മാനേജർമാരായ വി.കെ.ബാബു,ജോസ് ആന്‍റണി,പി എൻ ശ്രീനിവാസൻ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ.
Samayam Malayalam four dead bodies found one identified as a malayalee
നാല് മൃതദേഹങ്ങൾ കണ്ടെത്തി: തിരിച്ചറിഞ്ഞവരിൽ മലയാളിയും


തീരസംരക്ഷണ സേനയും നാവിക സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. 10:20ന് പറന്നുയർന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം പെട്ടന്ന് തന്നെ നഷ്ടപ്പെട്ടുവെന്ന് എടിസി അറിയിച്ചിരുന്നു. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട കോപ്റ്ററിൽ രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കടലിൽ തകർന്ന ഹെലികോപ്‍റ്ററിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്