ആപ്പ്ജില്ല

വീണ്ടും പാക് വെടിവെയ്പ്: 4 ജവാന്മാർ മരിച്ചു

2018ൽ മാത്രം പാകിസ്ഥാൻ വെടിനിര്‍ത്തൽ ലംഘിച്ചത് ആയിരത്തിലേറെ തവണ

Samayam Malayalam 13 Jun 2018, 11:34 am
ശ്രീനഗര്‍: പാക് അതിര്‍ത്തി പ്രദേശമായ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ഉണ്ടായ വെടിവെയ്പിൽ അസിസ്റ്റൻ്റ് കമാൻഡര്‍ ഉള്‍പ്പെടെ നാല് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു. പാക് വെടിവെയ്പിൽ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
Samayam Malayalam border-759


മൂന്നു പേര്‍ സംഭവസ്ഥലത്തു ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. റംസാനോട് അനുബന്ധിച്ച് വെടിനിര്‍ത്തൽ പ്രഖ്യാപിച്ച ശേഷമാണ് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ വെടിവെയ്പുണ്ടായത്. ചൊവ്വാഴ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെയ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു.

മരിച്ച മൂന്ന് ജവാന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അസിസ്റ്റൻ്റ് കമാൻഡര്‍ ജതീന്ദര്‍ സിങ്, അസിസ്റ്റന്‍റ് ബസ് ഇന്‍സ്പെക്ടര്‍ രാം നിവാസ്, കോൺസ്റ്റബിള്‍ ഹംസ് രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

2003ലാണ് വെടിനിര്‍ത്തല്‍ ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തൽ കരാറിൽ ഒപ്പുവെച്ചത്. 2018ല്‍ മാത്രമായി 1000 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്