ആപ്പ്ജില്ല

ഭാരത് ബന്ദില്‍ വ്യാപക അക്രമം; അഞ്ച് മരണം

ഗ്വാളിയോര്‍ ബിന്ദ് മൊറീന,സാഗര്‍ തുടങ്ങിയ ജില്ലകളിലാണ് പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് .

Samayam Malayalam 2 Apr 2018, 4:52 pm
ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം.
Samayam Malayalam 63579016


മധ്യപ്രദേശില്‍ സംഘര്‍ഷത്തിനിടെ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗ്വാളിയോര്‍ ബിന്ദ് മൊറീന,സാഗര്‍ തുടങ്ങിയ ജില്ലകളിലാണ് പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് .

മൊറീനയില്‍ പോലീസും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ത്തിനിടെ തൊട്ടടുത്ത വീടിന്റെ ബാല്‍ക്കണിയില്‍ നിന്നയാളും വെടിയേറ്റു മരിച്ചവരില്‍പ്പെടുന്നു. നിരവധി വാഹനങ്ങള്‍ പ്രക്ഷോഭക്കാര്‍ അടിച്ചു തകര്‍ത്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് മൊറീനയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബാര്‍മര്‍ ,കറൗലി ,ഹിന്ദൗന്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ഗ്വാളിയോര്‍ ചമ്പാല്‍ ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി.

രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്