ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യം തകർക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ സ്വാതന്ത്രങ്ങൾ ഭീഷണി നേരിടുകയാണ്. ജനങ്ങളെ നിശബ്‌ദരാക്കാനാണ് അവർ ശ്രമം നടത്തുന്നതെന്നും അവർ പറഞ്ഞു.
Also Read: കൊവിഡ് രോഗമുക്തി നേടി അമിത് ഷാ։ വൈകാതെ ആശുപത്രി വിടും
വെറുപ്പിൻ്റെ വിഷം വ്യാപിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നഷ്‌ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജനാധിപത്യം തകർക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ സ്‌ത്രീകൾ, യുവാക്കൾ, ഗോത്രവർഗക്കാർ എന്നിങ്ങനെയുള്ള എല്ലാവരുടെയും വായടപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.
രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോഴും ജനാധിപത്യവും നമ്മുടെ ഭരണഘടനയും ഭീഷണി നേരിടുകയാണ്. ദുഷ്‌കരമായ സാഹചര്യമാണ് രാജ്യം നേരിടുന്നത്. ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്ന് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ബിആര്‍ അംബേദ്കറും ഉള്‍പ്പെടെയുള്ള പൂര്‍വികര്‍ ആരും സങ്കല്‍പിച്ചിട്ടുണ്ടാവില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
Also Read: വെട്ടുകിളി ആക്രമണത്തെ ഡ്രോണുകളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ച് ചെറുത്തു തോല്‍പിച്ചെന്ന് മോദി
ഛത്തീസ്ഗഢ് നിയമസഭാ മന്ദിരം ശിലാസ്ഥാപന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സോണിയ. കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ചെങ്കിലും ബിജെപിയെന്ന് എടുത്ത് പറയാൻ സോണിയ മടി കാണിച്ചത് ശ്രദ്ധേയമായി.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാര്‍ട്ടി പ്രസിഡന്റുമായി ബന്ധപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കൾ അയച്ച കത്ത് പാർട്ടിയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. കോണ്‍ഗ്രസിനെ മുന്നിൽ നിന്ന് നയിക്കാൻ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്ന് കത്ത് എഴുതിയ നേതാക്കളിൽ ഒരാൾ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Also Read: കൊവിഡ് രോഗമുക്തി നേടി അമിത് ഷാ։ വൈകാതെ ആശുപത്രി വിടും
വെറുപ്പിൻ്റെ വിഷം വ്യാപിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നഷ്‌ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജനാധിപത്യം തകർക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ സ്‌ത്രീകൾ, യുവാക്കൾ, ഗോത്രവർഗക്കാർ എന്നിങ്ങനെയുള്ള എല്ലാവരുടെയും വായടപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.
രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോഴും ജനാധിപത്യവും നമ്മുടെ ഭരണഘടനയും ഭീഷണി നേരിടുകയാണ്. ദുഷ്‌കരമായ സാഹചര്യമാണ് രാജ്യം നേരിടുന്നത്. ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്ന് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ബിആര്‍ അംബേദ്കറും ഉള്‍പ്പെടെയുള്ള പൂര്‍വികര്‍ ആരും സങ്കല്‍പിച്ചിട്ടുണ്ടാവില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
Also Read: വെട്ടുകിളി ആക്രമണത്തെ ഡ്രോണുകളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ച് ചെറുത്തു തോല്‍പിച്ചെന്ന് മോദി
ഛത്തീസ്ഗഢ് നിയമസഭാ മന്ദിരം ശിലാസ്ഥാപന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സോണിയ. കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ചെങ്കിലും ബിജെപിയെന്ന് എടുത്ത് പറയാൻ സോണിയ മടി കാണിച്ചത് ശ്രദ്ധേയമായി.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാര്‍ട്ടി പ്രസിഡന്റുമായി ബന്ധപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കൾ അയച്ച കത്ത് പാർട്ടിയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. കോണ്‍ഗ്രസിനെ മുന്നിൽ നിന്ന് നയിക്കാൻ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്ന് കത്ത് എഴുതിയ നേതാക്കളിൽ ഒരാൾ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.