ന്യൂഡൽഹി: മുത്തലാഖ് നിരോധനത്തിന് പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി മോദി സർക്കാർ. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബില്ലിന് പകരമായിട്ടായിരിക്കും പുതിയ ബിൽ അവതരിപ്പിക്കുക. ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള ഭേദഗതിയാണ് സർക്കാർ അവതരിപ്പിക്കുന്നത്. നേരത്തെ ഓർഡിനൻസ് ലോക്സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ പാസായിരുന്നില്ല. മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് ഒന്നാം എൻഡിഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബില്ലിനെ എതിർത്ത് ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ സഭയിൽ പ്രമേയം അവതരിപ്പിക്കുകയും മുത്തലാഖിൽ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മുത്തലാഖ് നിരോധന ബില്ലിൽ മാറ്റം വരുത്തിയാൽ അംഗീകരിക്കാമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ബില്ലിനെ എതിർത്ത് ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ സഭയിൽ പ്രമേയം അവതരിപ്പിക്കുകയും മുത്തലാഖിൽ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മുത്തലാഖ് നിരോധന ബില്ലിൽ മാറ്റം വരുത്തിയാൽ അംഗീകരിക്കാമെന്നാണ് കോൺഗ്രസിന്റെ നിലപാട്.