തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ പേരിൽ പിരിച്ച പണത്തിന്റെ പേരിൽ ബിജെപിയിൽ തമ്മിൽ തല്ല്. പണപ്പിരിവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ബിജെപിയിലെ ശ്രീധരൻ പിള്ള-മുരളീധര പക്ഷമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനും ആർഎസ്എസിനും പരാതി നൽകിയിരിക്കുന്നത്. മോദിയുടെ തൃശ്ശൂർ, കൊല്ലം സന്ദർശനത്തിന്റെ പേരിൽ അഞ്ച് കോടിയോളം രൂപ പിരിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. കൊല്ലത്തെ പരിപാടി കഴിഞ്ഞയുടനെ കണക്ക് അവതരിപ്പിക്കണമെന്ന് ബിജെപിയിലെ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഉണ്ടായില്ലെന്നും ഇതേത്തുടർന്നാണ് പരാതിയെന്നും സൂചന.
സ്റ്റേജിന് ആറര ലക്ഷം രൂപയായിരുന്നു ക്വട്ടേഷൻ. എന്നാൽ 15 ലക്ഷമാണ് നൽകിയെന്നാണ് കണക്ക്. ഭീമമായ ക്രമക്കേടുകളുടെ വിവരങ്ങൾ ബിജെപി നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി പണം പിരിക്കില്ലെന്നുപറഞ്ഞാണ് ബിജെപി പണപ്പിരിവ് നടത്തിയതെന്നും ആരോപണമുണ്ട്.
ജില്ലാക്കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് കേന്ദ്രത്തിൽനിന്നു നൽകിയ ആറ് കോടി രൂപകൂടാതെ പണപ്പിരിവ് നടത്തി. ഇതിന്റെ കണക്ക് അവതരിപ്പിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് പിരിച്ച തുകയുടെ കണക്ക് ഇനിയും അവതരിപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
സ്റ്റേജിന് ആറര ലക്ഷം രൂപയായിരുന്നു ക്വട്ടേഷൻ. എന്നാൽ 15 ലക്ഷമാണ് നൽകിയെന്നാണ് കണക്ക്. ഭീമമായ ക്രമക്കേടുകളുടെ വിവരങ്ങൾ ബിജെപി നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി പണം പിരിക്കില്ലെന്നുപറഞ്ഞാണ് ബിജെപി പണപ്പിരിവ് നടത്തിയതെന്നും ആരോപണമുണ്ട്.
ജില്ലാക്കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് കേന്ദ്രത്തിൽനിന്നു നൽകിയ ആറ് കോടി രൂപകൂടാതെ പണപ്പിരിവ് നടത്തി. ഇതിന്റെ കണക്ക് അവതരിപ്പിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് പിരിച്ച തുകയുടെ കണക്ക് ഇനിയും അവതരിപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.