നിയമപഠനം
ഗുജറാത്തിലെ പോർബന്തറിലായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മഗാന്ധിയുടെ ജനനം. നിയമപഠനത്തിനായി അദ്ദേഹം യുണിവേഴ്സിറ്റി ഓഫ് ബോംബെയിലും പിന്നീട് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലും പഠിച്ചിരുന്നു. 1891ലാണ് അദ്ദേഹം തന്റെ നിയമ പഠനം പൂർത്തിയാക്കിയത്. തുടർന്ന്, ഇംഗ്ലണ്ടിലെ ബാർ കൗൺസിലിലും അദ്ദേഹം ജോലി ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം സൗത്ത് ആഫ്രിക്കയിലും ജോലി ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ട്രെയിൻ യാത്രക്കിടെ വർണവിവേചനത്തിനും അദ്ദേഹം ഇരയായിട്ടുണ്ട്. ഈ സംഭവങ്ങൾ തന്നെയാണ് സ്വാതന്ത്ര്യ സമരങ്ങളിലേക്ക് നയിക്കുകയും ചെയ്തു. വംശീയാധിക്ഷേപവും മറ്റും പിന്നീട്, പാഠഭാഗങ്ങളിലൂടെ അടക്കം ശ്രദ്ധേയമായ കാര്യമാണ്.
മതസിദ്ധാന്തങ്ങളിൽ ആകൃഷ്ടൻ
ഗാന്ധിജി മതസിദ്ധാന്തങ്ങളിൽ ആകൃഷ്ടനാണ് എന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. രാമരാജ്യമെന്ന ആശയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം ഹിന്ദു മതത്തിന് പുറമെ മറ്റ് മതങ്ങളുടെ സിദ്ധാന്തങ്ങളിലും ആകൃഷ്ടനായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജൈനമത സിദ്ധാന്തങ്ങളാണ്. ഈ സിദ്ധാന്തങ്ങളാണ് ഗാന്ധിയെ സസ്യഭോജനസിദ്ധാന്തം, എല്ലാ ജീവജാലങ്ങളോടും പരിക്കേൽക്കാത്ത പ്രതിബദ്ധത, സഹിഷ്ണുത എന്നീ ആശയങ്ങളുടെ പിന്നിൽ ഈ സിദ്ധാന്തങ്ങളാണ്.
21 വർഷത്തെ സൗത്ത് ആഫ്രിക്കൻ ജീവിതം
ജോലിയുടെ ഭാഗമായി രണ്ട് പതിറ്റാണ്ടോളം കാലമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനി രാജ്യങ്ങളിൽ ഒന്നായ സൗത്ത് ആഫ്രിക്കയിൽ വച്ച് ഒരിക്കൽ അദ്ദേഹത്തിന് നേരിടേണ്ടിവന്ന വിവേചനമാണ് വഴിത്തിരിവായത്. പീറ്റേഴ്സ്ബർഗിൽ യൂറോപ്യൻസിന് മാത്രം അനുവാദമുള്ള റെയിൽവേ കംപാർട്ടുമെന്റിൽ കയറിയ ഗാന്ധിയെ അധികൃതർ തള്ളിയിറക്കുകയായിരുന്നു.
പിന്നീട്, ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങുകയായിരുന്നു. 1894ൽ ഇന്ത്യാക്കാരുടെ അവകാശങ്ങൾക്കായി അദ്ദേഹം ഒരു പരാതി നൽകുകയും ചെയ്തു. പിന്നീട്, അദ്ദേഹം നദൽ ഇന്ത്യൻ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയതിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണച്ച ഗാന്ധി
ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ ഗാന്ധി പിന്തുണച്ചിരുന്നുവെന്നത് അധികം ആരും അറിയാത്ത ഒരു സത്യമാണ്. 1899 - 1902 കാലഘട്ടത്തിൽ നടന്ന രണ്ടാം ബോയർ യുദ്ധസമയത്താണ് അദ്ദേഹം ബ്രിട്ടനെ പിന്തുണച്ചത്. ദക്ഷിണാഫ്രിക്കയിലെ വോട്ടിംഗും പൗരത്വ അവകാശങ്ങളും വിപുലീകരിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് കോളനിയായ നദാലിൽ സ്ട്രെച്ചർ വാഹകനായി ഗാന്ധി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുദ്ധത്തിന് ശേഷം 1906-ലെ ബംബാത്ത കലാപത്തിലും അദ്ദേഹത്തിന്റെ സേവനങ്ങൾ ലഭിച്ചിരുന്നു. സുലു വിഭാഗത്തിൽപെടുന്നവരെ ചന്തയ്ക്കുള്ളിൽ പ്രവേശിക്കുന്നത് അധികാരികൾ വിലക്കിയതോടെയാണ് അദ്ദേഹം വീണ്ടും ഇടപെട്ടത്. ഇവരുടെ പൗരത്വത്തിന് വേണ്ടിയുള്ള അവകാശങ്ങൾ നിയമവിധേയമാക്കുന്നതിന് വേണ്ടിയും ഗാന്ധിജി അന്ന് വാദിച്ചിരുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് ഉറപ്പുകൾ ഫലവത്താകാത്തത് ശ്രദ്ധേയമായി.