ആപ്പ്ജില്ല

ദുബെയുടെ മരണത്തിൽ ആഘോഷം; ഗ്രാമത്തിൽ ഗാനമേളയും മധുരവിതരണവും, കുടുംബത്തിനെതിരെ എൻഫോഴ്സ്മെന്റ് കേസ്

കൊടും കുറ്റവാളി വികാസ് ദുബെയുടെ മരണം ആഘോഷിക്കുകയാണ് അദ്ദേഹത്തിൻ്റെ കാൺപൂരിലെ ശിവാലി ഗ്രാമം. മധുരവിതരണവും സംഗീത പരിപാടികളും പലയിടങ്ങളിലും നടന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Samayam Malayalam 11 Jul 2020, 4:07 pm
കാൺപൂർ: കൊടും കുറ്റവാളി വികാസ് ദുബെയുടെ മരണം ആഘോഷിച്ച് ഗ്രാമവാസികൾ. മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചുമാണ് ദുബെയുടെ മരണവാർത്ത കാൺപൂരിലെ ശിവാലി ഗ്രാമം ആഘോഷിച്ചത്. ഉത്തർപ്രദേശ് പോലീസിന് നന്ദി പറഞ്ഞ പ്രദേശവാസികൾ ഇനി തങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാമെന്ന് വ്യക്തമാക്കി. സംഗീത പരിപാടികളടക്കം പലയിടങ്ങളിലും നടന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam ദുബെയുടെ മരണം
ദുബെയുടെ മരണം


Also Read: ദൃശ്യങ്ങളിൽ സത്യമുണ്ട്, ദുബെയുടെ നെഞ്ചിൽ എങ്ങനെ വെടിയേറ്റു? പോലീസ് 'സ്‌ക്രിപ്‌റ്റിലെ 5 പിഴവുകൾ'

ഭയം കൂടാതെ ഇനി ജീവിക്കാൻ സാധിക്കും. ദുബെയുടെ മരണത്തോടെ ഗ്രാമത്തിൽ സമാധാനം ഉണ്ടാകുമെന്നും പ്രദേശവാസികൾ പറഞ്ഞു. ദുബെയുടെ മരണവാർത്ത സന്തോഷം നൽകുന്നതാണെന്ന് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ വ്യക്തമാക്കി.

ദുബെയുടെ മരണത്തിൽ ഭാര്യയടക്കമുള്ള ബന്ധുക്കൾ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ഇത്തരമൊരു ശിക്ഷയ്‌ക്ക് ഭർത്താവ് അർഹനാണെന്നാണ് റിച്ച ദുബെ പറഞ്ഞു. ഈ ശിക്ഷയ്‌ക്ക് അദ്ദേഹം അർഹനാണ്. തനിക്ക് നിരാശയില്ലെന്നും അവർ പ്രതികരിച്ചു. സമനാമയ പ്രതികരണമാണ് പിതാവ് നടത്തിയത്. " പോലീസും സർക്കാരും നൽകിയ നിർദേശങ്ങൾ മകൻ പാലിച്ചില്ല. ഓരോ വ്യക്തിയേയും സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ കടമയാണ്. അവരുറെ വാക്ക് കേട്ടിരുന്നുവെങ്കിൽ മകന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരെ പോലും ആക്രമിക്കുന്ന പ്രവർത്തികൾ അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്‌തു" - എന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്വർണക്കടത്ത്: 'കേന്ദ്രമന്ത്രി വി മുരളീധരൻ സംശയനിഴലിൽ', കേസിൽ തെളിവുള്ളവർ അത് കൊടുക്കണമെന്ന് കോടിയേരി

അതിനിടെ ദുബെയുടെ കുടുംബത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടർ കേസെടുത്തു. ദുബെയുടെ കുടുംബവും കൂട്ടാളികളും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും എന്നാരോപിച്ചാണ് കേസെടുത്തത്. കുറ്റകൃത്യങ്ങളിലൂടെ ദുബെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് കുടുംബവും സഹായികളും സമ്പാദിച്ച സ്വത്തിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്