ആപ്പ്ജില്ല

ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവൾ തന്നെയെന്ന് പ്രതി

നിയമ വിരുദ്ധമായി ആയുധ വ്യാപാരം നടത്തുന്നയാളാണ് നവീൻകുമാർ.

Samayam Malayalam 8 Jun 2018, 4:26 pm
ബെംഗലൂരു: മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവൾ തന്നെയായിരുന്നെന്ന് അറസ്റ്റിലായ പ്രതി. ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ കെ.ടി.നവീൻ കുമാർ എന്ന ആയുധ വ്യാപാരിയാണ് പൊലീസിന് ഗൗരി കൊല്ലപ്പെടേണ്ടവൾ തന്നെയായിരുന്നെന്ന് മൊഴി നൽകിയത്. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയായത് കൊണ്ട് അവർ കൊല്ലപ്പെടേണ്ടവർ തന്നെയായിരുന്നെന്ന് നവീൻ കുമാർ മൊഴി നൽകി.
Samayam Malayalam gauri lankesh


ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് നവീൻകുമാർ നൽകിയ കുറ്റസമ്മത മൊഴി കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ചത്. ഗൗരി ലങ്കേഷിനെ വെടിവെക്കാനായി ബുള്ളറ്റുകൾ നൽകിയത്‌ നവീൻ കുമാറായിരുന്നു. കുറ്റപത്രത്തോടൊപ്പം ഗൗരിയുടെ കൊലയാളികൾ തയ്യാറാക്കിയ അവരുടെ വീട് ഉൾപ്പെടുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും പോലീസ് സമർപ്പിച്ചു. നിയമ വിരുദ്ധമായി ആയുധ വ്യാപാരം നടത്തുന്നയാളാണ് നവീൻകുമാർ.

നേരത്തെ, മംഗലൂരുവിൽ ക്ലബ്ബിൽ വെച്ച് പെൺകുട്ടികളെയും ആൺകുട്ടികളെയും ആക്രമിച്ച കേസിലും നവീൻ കുമാർ ഉൾപ്പെട്ടിരുന്നു. തന്‍റെ പക്കൽ നിന്ന് ബുള്ളറ്റുകൾ വാങ്ങിയ ആൾ അത് ഗൗരി ലങ്കേഷിനെ കൊല്ലാനാണെന്ന് വെളിപ്പെടുത്തിയിരുന്നെന്ന് നവീൻ പറഞ്ഞു. പ്രൊഫസർ ഭഗവാനെ കൊലപ്പെടുത്തിയതിലും നവീൻ കുമാറിന് പങ്കുണ്ട്. സെപ്റ്റമ്പര്‍ അഞ്ചിന് പത്രങ്ങളിലൂടെയാണ് ഗൗരി കൊല്ലപ്പെട്ടത് അറിയുന്നതെന്നും നവീൻ കുമാർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്