ആപ്പ്ജില്ല

പാക് അധീന കശ്‍മീരിനായി സൈന്യം എന്തിനും തയ്യാറെന്ന് കരസേനാ മേധാവി

പാക് അധീന കശ്‍മീരില്‍ സൈന്യം സജ്ജമായിരിക്കുകയാണെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്

Samayam Malayalam 12 Sept 2019, 3:55 pm
ന്യൂഡല്‍ഹി: പാക് അധീന കശ്‍മീരില്‍ സൈന്യം സര്‍വസജ്ജമായിരിക്കുകയാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. എന്നാല്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും റാവത്ത് വ്യക്തമാക്കി.
Samayam Malayalam bipin rawath


സൈന്യം യുദ്ധത്തിന് സജ്ജരാണോ എന്ന മാധ്യമപ്രര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിപിന്‍ റാവത്ത് എന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്‍തു.

സര്‍ക്കാരാണ് തീരുമാനമനുസരിച്ച് എന്തും ചെയ്യാന്‍ സൈന്യം എപ്പോഴും തയ്യാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിനിടെ പാകിസ്‍താന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ജമ്മു കശ്‍മീരിനെ ഇന്ത്യന്‍ സംസ്‍ഥാനമെന്ന് വിശേഷിപ്പിച്ചത് എല്ലാവരെയും പോലെ തന്നെയും ആഹ്ളാദിപ്പിച്ചുവെന്ന് റാവത്ത് പ്രതികരിച്ചു. ജമ്മു കശ്‍മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നതാണ് യാഥാര്‍ഥ്യമെന്നു് അത് പാകിസ്‍താന്‍ അംഗീകരിച്ചാല്‍ പ്രശ്‍നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്‍മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇപ്പോള്‍ അവിടെ സംഭവിക്കുന്നതെല്ലാം അവര്‍ക്കുവേണ്ടി മാത്രമാണെന്ന് കശ്‍മീരിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്നായിരുന്നു ബിപിന്‍ റാവത്തിന്‍റെ മറുപടി.

സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 370-ാം അനുച്‍ഛേദം റദ്ദാക്കി. ഇതെല്ലാം ജമ്മു കശ്‍മീരിന്‍റെയും ഇന്ത്യയുടെയും അഖണ്ഡതയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

താഴ്‍വരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സൈന്യത്തിനും ഭരകൂടത്തിനും ഒരവസരം തരണം. 30 വര്‍ഷത്തോളം ഭീകരവാദം നേരിട്ടവരാണവര്‍. ഇപ്പോള്‍ അവര്‍ സമാധാന പ്രരവ‍ത്തനങ്ങള്‍ക്ക് അവസരം തന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇല്ലാതിരുന്ന സമാധാനം അവര്‍ക്ക് ലഭിക്കും-കരസേനാ മേധാവി പറഞ്ഞു.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്