ആപ്പ്ജില്ല

താമസം കാമുകനൊപ്പം, വ്ളോഗറെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഭർത്താവും സംഘവും; പിടിയിലായവരിൽ രണ്ട് യുവതികളും

ആഗ്ര: വ്ളോഗറായ യുവതിയെ കൈകൾ കെട്ടി നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഇൻസ്റ്റാഗ്രം താരമായ റിതിക സിങ്ങിനെയാണ് അകന്ന് കഴിയുകയായിരുന്ന ഭർത്താവും സംഘവും ക്രൂരമായി കൊലപ്പെടുത്തിയത്. ആഗ്രയിലെ ഓംശ്രീ അപ്പാര്‍ട്ട്‌മെന്‍റിൽ കഴിഞ്ഞദിവസമാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ലിവ് ഇൻ റിലേഷനിലായിരുന്നു യുവതി. ഇവരുടെ താമസ സ്ഥലത്തെത്തിയാണ് ഭർത്താവ് കൃത്യം നടത്തിയത്. കേസിൽ റിതികയുടെ ഭർത്താവ് ആകാശ് ഗൗതം ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Samayam Malayalam 26 Jun 2022, 12:36 pm
ആഗ്ര: വ്ളോഗറായ യുവതിയെ കൈകൾ കെട്ടി നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഇൻസ്റ്റാഗ്രം താരമായ റിതിക സിങ്ങിനെയാണ് അകന്ന് കഴിയുകയായിരുന്ന ഭർത്താവും സംഘവും ക്രൂരമായി കൊലപ്പെടുത്തിയത്. ആഗ്രയിലെ ഓംശ്രീ അപ്പാര്‍ട്ട്‌മെന്‍റിൽ കഴിഞ്ഞദിവസമാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ലിവ് ഇൻ റിലേഷനിലായിരുന്നു യുവതി. ഇവരുടെ താമസ സ്ഥലത്തെത്തിയാണ് ഭർത്താവ് കൃത്യം നടത്തിയത്. കേസിൽ റിതികയുടെ ഭർത്താവ് ആകാശ് ഗൗതം ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam ghaziabad blogger ritika singh case estranged husband two others arrested
താമസം കാമുകനൊപ്പം, വ്ളോഗറെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഭർത്താവും സംഘവും; പിടിയിലായവരിൽ രണ്ട് യുവതികളും



​കൃത്യം നടന്നത് വെള്ളിയാഴ്ച

ഇൻസ്റ്റാഗ്രാമിൽ 44,000ത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് റിതിക സിങ്. ഫാഷൻ, ഫുഡ്, ട്രാവൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റിയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആഗ്രയിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് ക്രൂര കൊലപാതകം നടന്നത്. റിതികയുടെ സുഹൃത്തും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ റിതിക കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തിനൊപ്പമാണ് താമസം. കൊലപാതകവുമായി ബന്ധപ്പെട്ട് റിതികയുടെ ഭര്‍ത്താവ് ആകാശിനെയും മറ്റു രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

​വിവാഹം കഴിഞ്ഞത് 2014ൽ

ഗാസിയാബാദ് സ്വദേശിയായ റിതികയും ഫിറോസാബാദ് സ്വദേശിയായ ആകാശും 2014ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം ആയപ്പോഴേപ്പക്കും ഫിറോസാബാദ് സ്വദേശിയായ വിപുൽ അഗർവാളുമായി യുവതി സൗഹൃദത്തിലായി. ഫേസ്ബുക്കിലൂടെയായിരുന്നു ഇവർ പരിചയപ്പെട്ടത്. 2018ൽ ഭർത്താവുമായി അകന്ന ഇവർ വിപുലിനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. രണ്ടര മാസം മുന്നേയായിരുന്നു ഇവർ ആഗ്രയിലേക്ക് താമസം മാറിയത്.

​വിപുലിനെ പൂട്ടിയിട്ട് യുവതിയെ കൊലപ്പെടുത്തി

വെള്ളിയാഴ്ചയാണ് റിതികയും വിപുല്‍ അഗര്‍വാളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്‍റിലേക്ക് ആകാശും നാല് സുഹൃത്തുക്കളുമെത്തിയത്. തുടര്‍ന്ന് ഇരുവരെയും മര്‍ദിച്ച പ്രതികള്‍ രണ്ടു പേരുടെയും കൈകള്‍ കെട്ടിയിട്ടു. വിപുലിനെ കുളിമുറിയില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നീട് റിതികയെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് തള്ളിയിട്ടെന്നാണ് റിപ്പോർട്ട്. തന്നെയും കൊല്ലാനായിരുന്നു അകാശ് ഉദ്ദേശിച്ചതെന്നും എന്നാൽ കുളിമുറിയിൽ പൂട്ടിയട്ടതോടെ ബഹളം വെച്ച് അയൽക്കാരെ കൂട്ടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

​അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും

ബഹളം കേട്ട് അയൽക്കാർ വീടിന് മുന്നിൽ എത്തിയപ്പോഴേക്കും ആകാശിനൊപ്പമെത്തിയ രണ്ട് പുരുഷന്മാർ ഓടി രക്ഷപ്പെട്ടു. എന്നാൽ സംഘത്തിലുണ്ടായിരുന്ന രണ്ട് യുവതികളെയും ആകാശിനെയും നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സർക്കിൾ ഓഫീസർ അർച്ചന സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്