നാഗ്‍പൂര്‍: ഹിന്ദുത്വവാദി വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്ന നൽകണമെന്ന മഹാരാഷ്ട്ര ബിജെപിയുടെ ആവശ്യത്തെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായ് ഗോഡ്സെക്കാണ് ഭാരത രത്ന നൽകേണ്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു. നാഗ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മനീഷ് തിവാരി. 'മഹാത്മാഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ വ്യക്തി മാത്രമാണ് സവര്‍ക്കര്‍. നാഥൂറാം ഗോഡ്സെ ഗാന്ധിയെ വധിച്ചു. ഈ വര്‍ഷം ഗാന്ധിയുടെ 150-ാം ജന്മദിനമാണ് നമ്മൾ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ എൻഡിഎ സര്‍ക്കാര്‍ സവര്‍ക്കര്‍ക്കല്ല, ഗോഡ്സെക്കാണ് ഭാരത രത്ന നൽകേണ്ടത്' അദ്ദേഹം വിമര്‍ശിച്ചു.
Also Read: സവര്‍ക്കറുടെ സംസ്കാരം രാഷ്ട്രപുരോഗതിക്കെന്ന് പ്രധാനമന്ത്രി
കഴിഞ്ഞ ദിവസം ബിജെപിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കോൺ ഗ്രസ് നേതാവ് റഷീദ് അൽവിയും രംഗത്തുവന്നിരുന്നു. എല്ലാവര്‍ക്കും സവര്‍ക്കര്‍ ആരാണെന്ന് അറിയാം. ഗാന്ധി വധത്തിൽ പ്രതിയാണ് സവര്‍ക്കര്‍. തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് കേസിൽ നിന്ന് സവര്‍ക്കര്‍ രക്ഷപ്പെട്ടത്. സവര്‍ക്കര്‍ക്ക് ഭാരത രത്ന നൽകുമെന്ന് ഇന്ന് സര്‍ക്കാര്‍ പറയുന്നു. നാളെ അത് ഗോഡ്സെയ്ക്ക് ആയിരിക്കുമോ എന്നതിൽ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സവര്‍ക്കര്‍ക്ക് ഭാരതരത്ന നൽകണമെന്ന തീരുമാനത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. സവര്‍ക്കറുടെ സംസ്കാരം കാരണമാണ് ദേശീയത രാഷ്ട്രപുരോഗതിയുടെ അടിസ്ഥാനമായത്. ആരെക്കെയാണോ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയെ എതിർത്തത് , അവർ തന്നെ സവർക്കറെയും അധിക്ഷേപിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു. മഹാരാഷ്ട്ര ബിജെപിയുടെ പ്രകടനപത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‍ന പുരസ്‍കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ബിജെപി വര്‍ക്കിങ് പ്രസിഡണ്ട് ജെപി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
Also Read: സവര്‍ക്കര്‍ക്ക് ഭാരത് രത്‍ന നല്‍കണമെന്ന് ബിജെപി പ്രകടനപത്രിക
Also Read: സവര്‍ക്കറുടെ സംസ്കാരം രാഷ്ട്രപുരോഗതിക്കെന്ന് പ്രധാനമന്ത്രി
കഴിഞ്ഞ ദിവസം ബിജെപിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കോൺ ഗ്രസ് നേതാവ് റഷീദ് അൽവിയും രംഗത്തുവന്നിരുന്നു. എല്ലാവര്‍ക്കും സവര്‍ക്കര്‍ ആരാണെന്ന് അറിയാം. ഗാന്ധി വധത്തിൽ പ്രതിയാണ് സവര്‍ക്കര്‍. തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് കേസിൽ നിന്ന് സവര്‍ക്കര്‍ രക്ഷപ്പെട്ടത്. സവര്‍ക്കര്‍ക്ക് ഭാരത രത്ന നൽകുമെന്ന് ഇന്ന് സര്‍ക്കാര്‍ പറയുന്നു. നാളെ അത് ഗോഡ്സെയ്ക്ക് ആയിരിക്കുമോ എന്നതിൽ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സവര്‍ക്കര്‍ക്ക് ഭാരതരത്ന നൽകണമെന്ന തീരുമാനത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. സവര്‍ക്കറുടെ സംസ്കാരം കാരണമാണ് ദേശീയത രാഷ്ട്രപുരോഗതിയുടെ അടിസ്ഥാനമായത്. ആരെക്കെയാണോ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയെ എതിർത്തത് , അവർ തന്നെ സവർക്കറെയും അധിക്ഷേപിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു. മഹാരാഷ്ട്ര ബിജെപിയുടെ പ്രകടനപത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‍ന പുരസ്‍കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ബിജെപി വര്‍ക്കിങ് പ്രസിഡണ്ട് ജെപി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
Also Read: സവര്‍ക്കര്‍ക്ക് ഭാരത് രത്‍ന നല്‍കണമെന്ന് ബിജെപി പ്രകടനപത്രിക