ബെംഗളുരു: കാര്യക്ഷമമായി ഭരണം നടത്താനാവില്ലെങ്കിൽ കർണ്ണാടകത്തിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ പുറത്തുപോകണമെന്ന് ബിജെപി അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ. ഭരണം ബിജെപി ഏറ്റെടുക്കുമെന്നും എന്നാൽ ഒരുകാരണവശാലും തങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാകില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി തന്റെ പാർട്ടി പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിന് സജ്ജരാകാൻ നിർദ്ദേശം നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു യെദ്യൂരപ്പയുടെ മറുപടി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കർണ്ണാടക സർക്കാരിൽ ആർക്കും വിശ്വാസം ഇല്ലെന്നും സർക്കാരിന് അധികം ആയുസില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
കുമാരസ്വാമിയുടെ മകൻ ജെഡിഎസ് പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആവശ്യപ്പെടുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് തന്റെ അഭിപ്രായം. തനിക്ക് 105 എംഎൽഎമാരുണ്ട്. അവർക്ക് കഴിയില്ലെങ്കിൽ തങ്ങൾ ഭരിക്കുമെന്നും യെദ്യൂരപ്പ പറയുന്നു.
തെരഞ്ഞെടുപ്പ് നടത്താൻ തങ്ങൾ അനുവദിക്കില്ല. അഞ്ചുവർഷത്തിനു ശേഷമേ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കൂ. നിലവിലെ സർക്കാർ ഉടൻ വീഴുമെന്നും യോദ്യൂരപ്പ പറഞ്ഞു.
കുമാരസ്വാമിയുടെ മകൻ ജെഡിഎസ് പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആവശ്യപ്പെടുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് തന്റെ അഭിപ്രായം. തനിക്ക് 105 എംഎൽഎമാരുണ്ട്. അവർക്ക് കഴിയില്ലെങ്കിൽ തങ്ങൾ ഭരിക്കുമെന്നും യെദ്യൂരപ്പ പറയുന്നു.
തെരഞ്ഞെടുപ്പ് നടത്താൻ തങ്ങൾ അനുവദിക്കില്ല. അഞ്ചുവർഷത്തിനു ശേഷമേ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കൂ. നിലവിലെ സർക്കാർ ഉടൻ വീഴുമെന്നും യോദ്യൂരപ്പ പറഞ്ഞു.