ആപ്പ്ജില്ല

'ഇത് പെരിയാറുടെ നാട്, അമിത് ഷാ ഗോ ബാക്ക്'; തമിഴ്‍നാട് പിടിക്കാന്‍ അമിത് ഷാ വരുമ്പോള്‍ കേൾക്കുന്നത്

ഹെലികോപ്റ്ററിൽ പറന്നാൽ കറുത്ത ബലൂൺ, നടുറോഡിൽ കരിങ്കൊടി, ട്വിറ്ററിലും മനസമാധാനമില്ലാതെ ബിജെപി.

Samayam Malayalam 21 Nov 2020, 3:13 pm
തമിഴ്നാട്ടിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ബിജെപി നേതാക്കൾക്ക് ഗോ ബാക്ക് വിളികളാണ് തുടർച്ചയായി കേൾക്കേണ്ടി വരുന്നത്. കരിങ്കൊടി ഭയന്ന് ഹെലികോപ്റ്ററിൽ പറന്നാൽ കറുത്ത ബലൂൺ പറത്തും. ടെറസിൽ ഗോ ബാക്ക് എന്നെഴുതും. പ്രതിഷേധത്തിന്റെ രീതികൾ വ്യത്യസ്തമാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്നതിനും നേതാക്കളമായി കൂടിക്കാഴ്ച നടത്തുന്നതിനും തമിഴ്നാട് സന്ദർശിക്കാനെത്തുന്ന അമിത് ഷായ്ക്കും അതുതന്നെയാണ് ഇക്കുറി നേരിടേണ്ടി വരുന്നത്. സന്ദർശനത്തിന് ഒരു ദിവസം മുമ്പുതന്നെ #ഗോബാക്ക്അമിത്ഷാ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റായി മാറുന്ന കാഴ്ച. ശനിയാഴ്ചത്തെ അമിത് ഷായുടെ വരവിനോട് മുന്നോടിയായി ഇന്നലെ മുതൽ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റാണ്.
Samayam Malayalam go back amit shah trends ahead of bjp leaders visit to tamil nadu
'ഇത് പെരിയാറുടെ നാട്, അമിത് ഷാ ഗോ ബാക്ക്'; തമിഴ്‍നാട് പിടിക്കാന്‍ അമിത് ഷാ വരുമ്പോള്‍ കേൾക്കുന്നത്


2021 തെരഞ്ഞെടുപ്പ്

തമിഴ്നാട്ടിൽ 2021-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കിയാണ് അമത് ഷായുടെ വരവ്. വിവിധ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്നതിനുമാണ് അമിത് ഷാ ശനിയാഴ്ച ചെന്നൈയിൽ എത്തിയത്. എന്നാൽ "ബിജെപി തമിഴ്നാട്ടിലും കേരളത്തിലും വിജയം നേടില്ല. കാരണം ആർഎസ്എസിന്റെ ആശയങ്ങളെ ആളുകൾ അത്രമാത്രം വെറുക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ആളുകൾ ആർഎസ്എസിന്റെ ആശയങ്ങളെ സാമാന്യവത്കരിച്ചിട്ടുണ്ട്. അതിനാലാണ് അവർ ഇപ്പോൾ അധികാരത്തിൽ തുടരുന്നത്." ആസിഫ് ഖാൻ എന്നയാൾ ട്വീറ്റ് ചെയ്തു. #ഗോബാക്ക്അമിത്ഷാ എന്ന ഹാഷ്ടാഗോടുകൂടിയാണ് പോസ്റ്റ്.

'തമിഴ്നാടിന് നിങ്ങളെ ആവശ്യമില്ല'

"രാജ്യത്തെ ഭിന്നിപ്പിച്ചതിൽ അവർ എപ്പോഴും പഴി കേൾക്കുന്നുണ്ട്. എന്നാൽ എപ്പോഴൊക്കെ അവർ തമിഴ്നാട്ടിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സംസ്ഥാനത്തെയാകെ അവർക്കെതിരെതന്നെ അവർ ഒന്നിപ്പിക്കുന്നുണ്ട്. #ഗോബാക്ക്അമിത്ഷാ പെരിയാറിന്റെ മണ്ണിലേക്ക് നിങ്ങൾക്ക് പ്രവേശനമില്ല." എന്നാണ് മറ്റൊരു ട്വിറ്റർ ഹാന്റിലിൽ നിന്നും വന്നിരിക്കുന്ന പോസ്റ്റ്. "തമിഴ്നാടിന് നിങ്ങളെ ആവശ്യമില്ല." എന്നാണ് സവിത എന്ന സ്ത്രീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സന്ദർശനം ഒരു വർഷത്തിനു ശേഷം

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമിത് ഷാ തമിഴ്നാട് സന്ദർശിക്കാനെത്തുന്നത്. അന്തരിച്ച മുതിർന്ന എഐഎഡിഎംകെ നേതാക്കളായ എംജി രാമചന്ദ്രൻ (എംജിആർ), ജെ ജയലളിത എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ വൈകിട്ട് 4.30 ന് പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും അമിത് ഷായുടെ തമിഴ്നാട് സന്ദർശനം ഔദ്യോഗികമായി ആരംഭിക്കുക. തുടർന്ന് ചെന്നൈ മെട്രോ റെയിൽ പദ്ധതി അടക്കമുള്ള സർക്കാർ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തും. ചടങ്ങിൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവർ പങ്കെടുക്കും. തുടർന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ഭാരവാഹികളുമായി അമിത് ഷാ ചർച്ച നടത്തും.

പ്രതിഷേധം നേരിട്ടവർ

2019-ൽ മധുരയിൽ എയിംസിന്റെ ശിലാസ്ഥാപനം നടത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടിൽ നേരിടേണ്ടിവന്നത്. അന്ന് #ഗോബാക്ക്മോദി #ഗോബാക്ക്സാഡിസ്റ്റ്മോദി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടുകൂടിയായിരുന്നു അന്നത്തെ പ്രതിഷേേധം. മോദി തട്ടിപ്പുകാരനാണെന്ന് പറയുന്ന ഒരു ഗാനം പ്രാദേശിക ബാൻഡ് ഒരുക്കുകയും ചെയ്തു. എന്നാൽ അവരെ പോലീസ് വിലക്കി. 2018 ഉണ്ടായ ഗജ ചുഴലിക്കാറ്റിൽ മൂന്ന് ലക്ഷത്തോളം ആളുകൾക്ക് വീട് നഷ്ടമായപ്പോൾ തമിഴ്നാട് സന്ദർശിക്കാൻ മോദി വിസമ്മതിച്ചതാണ് അന്ന് തമിഴ്നാടിനെ പ്രകോപിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്