പനജി: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിനെ വിചാരണക്കോടതി വെറുതെ വിട്ടു. ഗോവയിലെ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. വിധി പറയുമ്പോൾ തരുൺ തേജ്പാൽ കോടതിയിൽ എത്തിയിരുന്നു.
കേസിൻ്റെ വിചാരണ പൂർത്തിയായ ശേഷം മൂന്ന് പ്രവശ്യം വിധി പറയാനായി മാറ്റിവച്ചിരുന്നു. കേസിൽ തേജ്പാലിൻ്റെ അഭിഭാഷകനായ രാജീവ് ഗോമസ് കൊവിഡ്-19 ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഡീഷണൽ സെഷൻസ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക തീരുമാനം ഉണ്ടായത്.
2013 നവംബർ 7, 8 തീയതികളിൽ നോർത്ത് ഗോവയിലെ റിസോർട്ടിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് തേജ്പാൽ നിയമനടപടികൾ നേരിട്ടത്. തെഹൽക്ക സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സഹപ്രവർത്തകയാണ് പീഡനത്തിനിരയായത്. ഗോവ പോലീസ് തേജ്പാലിനെതിരെ നവംബർ 22ന് എഫ്.ഐ.ആർ തയ്യാറാക്കി 2013 നവംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2014ൽ അദ്ദേഹം ജാമ്യത്തിൽ പോയി. അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജാമ്യം നേടിയത്.
2017 സെപ്റ്റംബറിൽ മാപുസ കോടതി തേജ്പാലിനെതിരെ കുറ്റം ചുമത്തിയെങ്കിലും അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നില്ല. കേസിൻ്റെ വിസ്താരം 2019 ഒക്ടോബർ 21നാണ് ആരംഭിച്ചത്. ഇതിനിടെ
തനിക്കെതിരെയുള്ള ലൈംഗിക ആരോപണത്തിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാൽ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഹർജികൾ തള്ളിയിരുന്നു. ജസ്റ്റീസ് അരുൺ മിശ്ര, എം.ആർ.ഷാ, ബി.ആർ ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
കേസിൻ്റെ വിചാരണ പൂർത്തിയായ ശേഷം മൂന്ന് പ്രവശ്യം വിധി പറയാനായി മാറ്റിവച്ചിരുന്നു. കേസിൽ തേജ്പാലിൻ്റെ അഭിഭാഷകനായ രാജീവ് ഗോമസ് കൊവിഡ്-19 ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഡീഷണൽ സെഷൻസ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക തീരുമാനം ഉണ്ടായത്.
2013 നവംബർ 7, 8 തീയതികളിൽ നോർത്ത് ഗോവയിലെ റിസോർട്ടിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് തേജ്പാൽ നിയമനടപടികൾ നേരിട്ടത്. തെഹൽക്ക സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സഹപ്രവർത്തകയാണ് പീഡനത്തിനിരയായത്. ഗോവ പോലീസ് തേജ്പാലിനെതിരെ നവംബർ 22ന് എഫ്.ഐ.ആർ തയ്യാറാക്കി 2013 നവംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2014ൽ അദ്ദേഹം ജാമ്യത്തിൽ പോയി. അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജാമ്യം നേടിയത്.
2017 സെപ്റ്റംബറിൽ മാപുസ കോടതി തേജ്പാലിനെതിരെ കുറ്റം ചുമത്തിയെങ്കിലും അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നില്ല. കേസിൻ്റെ വിസ്താരം 2019 ഒക്ടോബർ 21നാണ് ആരംഭിച്ചത്. ഇതിനിടെ
തനിക്കെതിരെയുള്ള ലൈംഗിക ആരോപണത്തിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാൽ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഹർജികൾ തള്ളിയിരുന്നു. ജസ്റ്റീസ് അരുൺ മിശ്ര, എം.ആർ.ഷാ, ബി.ആർ ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.