ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 186 കോടി രൂപയുടെ സ്വർണപാത്രങ്ങൾ കാണാതായതായും അവയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മുൻ സിഎജി വിനോദ് റായിയുടെ റിപ്പോർട്ട്. ശുദ്ധീകരിക്കാൻ കൊണ്ടുപോയതിൽ 263 കിലോഗ്രാം സ്വർണം നഷ്ടമായി.
ബി - നിലവറ ചുരുങ്ങിയത് ഏഴു പ്രാവശ്യമെങ്കിലും 1990-2002 കാലയളവിൽ തുറന്നിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ വിനോദ് റായി സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഉരുക്കല്‍,ആഭരണമുണ്ടാക്കൽ,ശുദ്ധീകരിക്കല്‍ എന്നിവക്കായി വിവിധ സമയങ്ങളിൽ നല്കിയ സ്വർണം മുഴുവൻ തിരികെ ലഭിച്ചിട്ടില്ല. കാണിക്ക റജിസ്റ്റർ 2006 ഡിസംബർ മുതൽ 2008 നവംബർ വരെയുള്ളത് ഓഡിറ്റ് അതോറിറ്റിക്ക് പരിശോധനക്ക് നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ബി - നിലവറ ചുരുങ്ങിയത് ഏഴു പ്രാവശ്യമെങ്കിലും 1990-2002 കാലയളവിൽ തുറന്നിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ വിനോദ് റായി സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഉരുക്കല്‍,ആഭരണമുണ്ടാക്കൽ,ശുദ്ധീകരിക്കല്‍ എന്നിവക്കായി വിവിധ സമയങ്ങളിൽ നല്കിയ സ്വർണം മുഴുവൻ തിരികെ ലഭിച്ചിട്ടില്ല. കാണിക്ക റജിസ്റ്റർ 2006 ഡിസംബർ മുതൽ 2008 നവംബർ വരെയുള്ളത് ഓഡിറ്റ് അതോറിറ്റിക്ക് പരിശോധനക്ക് നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.