ആപ്പ്ജില്ല

പ്രധാനമന്ത്രിക്ക് പുതിയ വസതിയും ഓഫീസും; പാർലമെൻ്റ് സമുച്ചയത്തിൻ്റെ ഡിസൈൻ തയ്യാർ

സെൻട്രെൽ വിസ്തയിലെ പുതിയ പാര്‍ലമെൻ്റ് സമുച്ചയം നിർമ്മിക്കുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങളായ ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, റെയിൽ ഭവൻ, വായു ഭവൻ എന്നിവ പൊളിച്ചുനീക്കും.

Samayam Malayalam 31 Dec 2019, 5:02 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയും ഓഫീസും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കേന്ദ്ര സര്‍ക്കാര്‍. പുതിയ പാര്‍ലമെൻ്റ് സമുച്ചത്തിന് എതിര്‍വശത്തേക്ക് മാറ്റാനാണ് സര്‍ക്കാര്‍ പരിഗണന. സെൻട്രെൽ വിസ്തയിലെ പുതിയ പാര്‍ലമെൻ്റ് സമുച്ചയത്തിന് ത്രികോണ ആകൃതിയുടെ ഡിസൈൻ നൽകാൻ ഭവന, നഗരകാര്യ വകുപ്പ് ആലോചിക്കുന്നുണ്ട്.

Also Read: അഭിമാനിക്കാം വീണ്ടും!; ഇന്ത്യയുടെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം എട്ടു നിലകളുള്ള സെക്രട്ടറിയേറ്റ് കോംപ്ലക്സും നിര്‍മ്മിക്കും. രാജ്പതിന് സമീപമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളായ ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, റെയിൽ ഭവൻ, വായു ഭവൻ എന്നിവ പൊളിച്ചുനീക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പാർലമെൻ്റ് സമുച്ചയത്തിന് ത്രികോണ ആകൃതി നൽകാനാണ് ആലോചന. നിലവിലെ പാര്‍ലമെൻ്റിന് സമീപത്തായിരിക്കും പുതിയ പാർലമെൻ്റ് സമുച്ചയം. 900 അംഗങ്ങള്‍ക്ക് ഒരേസമയം ഇരിക്കാനുള്ള സൗകര്യം പുതിയ ലോക്സഭയിൽ ഉണ്ടായിരിക്കും. പാര്‍ലമെൻ്റിൻ്റെ സംയുക്ത യോഗങ്ങള്‍ നടത്തുന്നതിനാണ് വിശാലമായ ലോക്സഭ നിര്‍മ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇരുസഭകളുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെ അംഗീകാരത്തോടെ ആയിരിക്കും അന്തിമ ഡിസൈൻ തിരഞ്ഞെടുക്കുക. 2022 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Also Read: ഓടുന്ന ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി അഭ്യാസം, തൂണില്‍ തട്ടി വീണു മരിച്ചു; വീഡിയോ

നിലവിലെ പാര്‍ലമെൻ്റ് സമുച്ചയത്തിൻ്റെ പാര്‍ക്കിങ് ഭാഗത്തായിരിക്കും പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും നിര്‍മ്മിച്ചേക്കുക. ഇതുവഴി ജനങ്ങള്‍ക്ക് അസൗകര്യമാകുന്ന ഗതാഗത നിയന്ത്രണങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാൻ സാധിച്ചേക്കും. നിലവിലെ കെട്ടിടം പൈതൃക സമുച്ചയമായി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിൻ്റെ തീരുമാനം.

Also Read: അയോധ്യയില്‍ മുസ്ലീം പള്ളിയ്ക്കായുള്ള ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍

നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ പൊതുജനങ്ങൾക്കുള്ള മ്യൂസിയമായി മാറ്റും. ഇരുബ്ലോക്കുകള്‍ക്കും പിറകിലായി ബയോഡൈവേഴ്സിറ്റി പാര്‍ക്കും നിര്‍മ്മിക്കാൻ പദ്ധതിയുണ്ട്. കുംഭഗോപുരത്തിന് സമാനമായിരിക്കും പ്രോജക്ടെന്നും പൂർത്തിയായാൽ കൂടുതൽ സ്ഥലം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്