ആപ്പ്ജില്ല

അനുകൂല സമീപനം ഉണ്ടാകുന്നില്ല; ഫാസ്‌ടാഗ് നിർബന്ധമാക്കുന്ന സമയപരിധി ഡിസംബർ 15വരെ നീട്ടി

ഡിസംബർ ഒന്നുമുതൽ ഫാസ്‌ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ തൃശൂർ പാലിയേക്കര ടോൾപ്ലാസയ്‌ക്ക് സമീപം കൗണ്ടറിൽ തിരക്ക് അധികമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായത്.

Samayam Malayalam 30 Nov 2019, 12:56 am

ഹൈലൈറ്റ്:

  • ഫാസ്‌ടാഗ് എടുക്കാനുള്ള സമയപരിധി നീട്ടി നൽകി.
  • കൂടുതൽ പേരെ ആകർഷിക്കാനാണ് പുതിയ തീരുമാനം.
  • ഫാസ്‌ടാഗ് എടുക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന് നിഗമനം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam fasttag
ഫാസ്‌ടാഗ് എടുക്കാനുള്ള സമയപരിധിയിൽ മാറ്റം
ന്യൂഡൽഹി: ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോൾ പ്ലാസകളിൽ ഫാസ്‌ടാഗ് നിർബന്ധമാക്കുന്നതിനുള്ള സമയം അടുത്തമാസം 15വരെ നീട്ടി. ഡിസംബർ ഒന്നുമുതൽ ഫാസ്‌ടാഗ് നിർബന്ധമാക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും പുതിയ തീരുമാനം ഉണ്ടാകുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ചവരെ രാജ്യത്ത് 70 ലക്ഷം ഫാസ്‌ടാഗുകളാണ് വിതരണം ചെയ്‌തത്. അതായത് കടന്നു പോകുന്ന വാഹനങ്ങളുടെ നാലിലൊരു ശതമാനം പോലും ഫാസ്‌ടാഗ് എടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് സമയ പരിധി നീട്ടി കൊണ്ടുള്ള നിർദേശം ഉണ്ടായത്. കൂടുതൽ പേർക്ക് ഫാസ്‌ടാഗ് സ്വന്തമാക്കുന്നതിനുള്ള സൗകര്യത്തിൻ്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.
ഈ മാസം ഫാസ്‌ടാഗിനുള്ള നിരക്കിൽ പ്രത്യേക ഇളവ് വരുത്തിയെങ്കിലും അനുകൂല സമീപനം യാത്രക്കാരിൽ നിന്നുമുണ്ടായില്ല. സമയപരിധി നീട്ടിയാൽ ഫാസ്‌ടാഗ് എടുക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതർ.

തൃശൂർ പാലിയേക്കര ടോൾപ്ലാസയ്‌ക്ക് സമീപം ഫാസ്‌ടാഗ് കാർഡുകളുടെ വിതരത്തിന് പ്രത്യേക കൗണ്ടർ ആരംഭിച്ചിരുന്നു. ടോൾ പ്ലാസകളിൽ ടോൾ തുക അക്കൗണ്ട് വഴി കൈമാറാവുന്ന ഏകികൃത പ്രീപെയ്‌ഡ് സംവിധാനമാണ് ഫാസ്‌ടാഗ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്