ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിലെ ഏറ്റവും നല്ല പൈപ്പ് വെള്ളം മുംബൈ നഗത്തിലേതെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. ശുദ്ധീകരണ യന്ത്രങ്ങളുടെ സഹായമില്ലാതെതന്നെ മുംബൈയിലെ വെള്ളം കുടിക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ഉപഭോക്തൃകാര്യ വകുപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാൽ ഡൽഹി, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലെ പൈപ്പ് വെള്ളം ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഉപഭോക്തൃകാര്യ വകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സാണ് (ബിഐഎസ്) പരിശോധന നടത്തിയത്. 11 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ 10ലും ഈ നഗരങ്ങളിൽനിന്നുള്ള പൈപ്പ് വെള്ളം പരാജയപ്പെട്ടു. 17 നഗര കേന്ദ്രങ്ങളിൽ നിന്നുള്ള വെള്ളമാണ് പരിശോധനയിൽ പരാജയപ്പെട്ടത്.
"20 സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നിന്നുള്ള പൈപ്പ് വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ മുംബൈയിൽ നിന്നുള്ള പൈപ്പ് വെള്ളം മാത്രമാണ് 11 മാനദണ്ഡങ്ങളിൽ 10ലും ഗുണനിലവാരം ഉറപ്പിച്ചത്," കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു.
രാജ്യത്ത് വിതരണം ചെയ്യുന്ന പൈപ്പ് വള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക മാത്രമാണ് ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം. ഇത് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി. പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പിക്കണമെന്നുള്ള നിബന്ധന ഇല്ലാത്തതിനാൽ കർശന നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
"20 സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നിന്നുള്ള പൈപ്പ് വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ മുംബൈയിൽ നിന്നുള്ള പൈപ്പ് വെള്ളം മാത്രമാണ് 11 മാനദണ്ഡങ്ങളിൽ 10ലും ഗുണനിലവാരം ഉറപ്പിച്ചത്," കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു.
രാജ്യത്ത് വിതരണം ചെയ്യുന്ന പൈപ്പ് വള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക മാത്രമാണ് ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം. ഇത് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി. പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പിക്കണമെന്നുള്ള നിബന്ധന ഇല്ലാത്തതിനാൽ കർശന നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.