ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വിവിധ പരിപാടികളിൽ ലഭിച്ച സമ്മാനങ്ങള്‍ നേലം ചെയ്യാനൊരുങ്ങുന്നു. തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങി 1800ലേറെ സാധനങ്ങളാണ് ലേലം ചെയ്യുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആര്‍ട്ട് മുഖേനയാണ് ലേലം. 500 രൂപയായിരിക്കും സാധനങ്ങളുടെ അടിസ്ഥാനവില. ലേലത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്കും പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ സ്വന്തമാക്കാൻ സാധിക്കും. ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗാനദിയുടെ ശുചീകരണത്തിനായി ഉപയോഗിക്കുമെന്നാണ് വിവരം. മൂന്ന് ദിവസത്തെ ഓൺലൈൻ വിൽപനയ്ക്ക് ശേഷം ബാക്കി വരുന്ന ഉത്പന്നങ്ങളാണ് ഡൽഹിയിൽ നടക്കുന്ന ലേലത്തിൽ വിൽക്കുക.
മോദിയ്ക്ക് ലഭിച്ച വിവിധ സമ്മാനങ്ങള്‍ മുൻപ് നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആര്‍ട്ടിൽ പ്രദര്‍ശനത്തിന് വെച്ചിരുന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ ഉപഹാരങ്ങള്‍ ലേലത്തിൽ വെയ്ക്കുമെന്നും ലേലത്തിലൂടെ ലഭിക്കുന്ന തുക മുഴുവനും ഗംഗാസംരക്ഷണത്തിനായി വിനിയോഗിക്കുമെന്നും കേന്ദ്ര സാസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ പറഞ്ഞു.
മോദിയ്ക്ക് ലഭിച്ച വിവിധ സമ്മാനങ്ങള്‍ മുൻപ് നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആര്‍ട്ടിൽ പ്രദര്‍ശനത്തിന് വെച്ചിരുന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ ഉപഹാരങ്ങള്‍ ലേലത്തിൽ വെയ്ക്കുമെന്നും ലേലത്തിലൂടെ ലഭിക്കുന്ന തുക മുഴുവനും ഗംഗാസംരക്ഷണത്തിനായി വിനിയോഗിക്കുമെന്നും കേന്ദ്ര സാസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ പറഞ്ഞു.