ആപ്പ്ജില്ല

വിശ്വാസ വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം; മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഇങ്ങനെ

മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സഭയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസം നഷ്ടമായതിനാല്‍ എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് ഗവര്‍ണര്‍ അയച്ച കത്തില്‍ പറയുന്നു.

Samayam Malayalam 29 Jun 2022, 1:06 pm
ഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ജൂണ്‍ 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സഭ ചേരും. വൈകുന്നേരം 5 മണിക്ക് വിശ്വാസവോട്ടെടുപ്പിന്റെ നടപടികള്‍ അവസാനിപ്പിക്കും. വ്യാഴാഴ്ച സഭാ നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അതിനുള്ള ഉചിതമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യും.
Samayam Malayalam uddhav thackeray toi


Also Read: അറസ്റ്റ്, വധഭീഷണി, ഒത്തുതീര്‍പ്പ്; ഉദയ്പൂരിലെ തയ്യല്‍ക്കാരന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെങ്ങനെ?

ഇതിനിടെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷന്‍ വിളിക്കും. അതില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ധവ് താക്കറെയ്ക്ക് ഗവര്‍ണര്‍ നല്‍കിയ കത്തിലുള്ളത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തടയുന്നതിനായി വേണ്ട സുരക്ഷ വിധാന്‍ ഭവന് അകത്തും പുറത്തും വിന്യസിക്കണമെന്ന് ഗവര്‍ണര്‍ കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സഭയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസം നഷ്ടമായതിനാല്‍ എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് ഗവര്‍ണര്‍ അയച്ച കത്തില്‍ പറയുന്നു.

ഗുവാഹത്തിയിലുള്ള വിമത ശിവസേനാ എംഎല്‍എമാര്‍ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. അതേസമയം, വിശ്വാസ വോട്ടെടുപ്പിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ശിവസേനയുടെ തയ്യാറെടുപ്പ്. ബുധനാഴ്ച (ഇന്ന്) വൈകുന്നേരം അഞ്ച് മണിയ്ക്കാണ് ശിവസേന സുപ്രീംകോടതിയെ സമീപിക്കുന്നത്. ശിവസേനയുടെ 39 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവര്‍ണറെ അറിയിച്ചതായി ഫട്‌നാവിസ് പറഞ്ഞു.

Also Read: കൊവിഡ് വാക്‌സിന്‍ ആര്‍ക്കും വേണ്ട; കാലാവധി കഴിഞ്ഞ് 100 കോടി ഡോസ്, സംസ്ഥാനങ്ങളുടെ പക്കല്‍ 11 കോടിയിലധികം

നാളെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും രാജ്ഭവന്‍ ഇക്കാര്യം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് രാജ്ഭവന്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബിജെപി കോര്‍കമ്മിറ്റി യോഗത്തിനു ശേഷം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ധവ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും നിയമസഭ വിളിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്‌നാവിസ് കത്ത് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഉദ്ധവ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്