ആപ്പ്ജില്ല

ബാലപീഡകര്‍ക്ക് വധശിക്ഷ; വ്യക്തമാക്കുന്നത് സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യം: നരേന്ദ്ര മോദി

മധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിലെ റാം നഗറില്‍ ദേശീയ പഞ്ചായത്തിരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Samayam Malayalam 24 Apr 2018, 11:37 pm
മധ്യപ്രദേശ്: രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി രംഗത്ത്. രാജ്യത്ത് ബാല പീഡകര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
Samayam Malayalam ബാലപീഡകര്‍ക്ക് വധശിക്ഷ വ്യക്തമാക്കുന്നത് സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യം നരേന്ദ്ര മോദി
ബാലപീഡകര്‍ക്ക് വധശിക്ഷ വ്യക്തമാക്കുന്നത് സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യം നരേന്ദ്ര മോദി


രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണം. ഇതിനുവേണ്ടി സാമൂഹിക മുന്നേറ്റം ഉണ്ടാകണം. ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും വേണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന അഭിപ്രായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഉന്നയിച്ചത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശത്തെ എല്ലാവരും സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി


കേന്ദ്രത്തിൽ ജനങ്ങളുടെ അഭിപ്രായം മാനിച്ച്‌ തീരുമാനമെടുക്കുന്ന സര്‍ക്കാരാണ്. അതിനാലാണ് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. മധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിലെ റാം നഗറില്‍ ദേശീയ പഞ്ചായത്തിരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കഠ്‍‍വയിലും ഉന്നാവിലും സൂറത്തിലും നടന്ന സംഭവങ്ങള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിൽ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍യ് കഴിഞ്ഞ ഏപ്രില്‍ 12 നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്