ആപ്പ്ജില്ല

മരുന്നു നിരോധനം: തീരുമാനത്തിലുറച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 344 മരുന്നുകൾ നിരോധിച്ച തീരുമാനത്തിലുറച്ച് ആരോഗ്യ മന്ത്രാലയം

TNN 17 Mar 2016, 7:36 am
ന്യൂഡൽഹി: 344 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനത്തിലുറച്ച് ആരോഗ്യ മന്ത്രാലയം. മരുന്നു നിരോധനം പിൻവലിക്കണമെന്ന് ശക്തമായ സമ്മർദ്ദവും കേസുകളും ഉയർന്ന് വരുന്നതിനിടെയാണ് കേന്ദ്രം പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിരോധിക്കാൻ പോകുന്ന മരുന്നുകൾ സുരക്ഷിതമല്ല എന്നു തെളിയിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളുടെ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 20 ലക്ഷത്തോളം വരുന്ന രോഗികളെ രക്ഷിക്കുന്നതിന്‍‍റെ ഭാഗമായാണ് ഇതെന്നും സർക്കാർ‍ പറഞ്ഞു.
Samayam Malayalam govt firm on decision to ban 344 drugs
മരുന്നു നിരോധനം: തീരുമാനത്തിലുറച്ച് കേന്ദ്രസർക്കാർ


കഴിഞ്ഞ നാല് വ‍ർഷത്തിലേറെയായി ഈ മരുന്നുകളുടെ മേൽ പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. കമ്പനികൾക്ക് അവരുടെ വാദങ്ങൾ നിരത്താനുള്ള അവസരവും നൽകി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ പോവുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കമ്പനി സർക്കാർ റിപ്പോർട്ടിന് എതിരായ റിപ്പോർട്ടാണ് ഹാജരാക്കുന്നതെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രാലയം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ലോകാരോഗ്യ സംഘടന(WHO)യുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 53 ശതമാനം രോഗികളും കുറിപ്പില്ലാതെയാണ് ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ ആന്‍റിബയോട്ടിക്കുകളിൽ പലതും സുരക്ഷിതമല്ല.

കഴിഞ്ഞയാഴ്ച 344 ഫിക്സഡ് ഡോസ് കോമ്പിനേഷൻ (FDC)മരുന്നുകൾ നിരോധിച്ചതിന് പിന്നാലെ ആന്‍റിബയോട്ടിക്കുകളും ആന്‍റിഡയബറ്റിക്കുകളും അടക്കം 500 മരുന്നുകൾ കൂടി ഇന്ത്യയിൽ നിരോധിക്കാനൊരുങ്ങുകയാണ്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം നടപടിക്കൊരുങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്