ആപ്പ്ജില്ല

കൊറോണ നേരിടാൻ കേന്ദ്ര നടപടി ഇങ്ങനെ; എന്താണ് 1897ലെ പകർച്ചവ്യാധി നിയമം?

ന്യൂഡൽഹി: രാജ്യത്ത് അറുപതിലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പന്നാലെ വൈറസ് ബാധ ചെറുക്കാനായി 1897ലെ പകര്‍ച്ചവ്യാധി നിയമം വീണ്ടും ഉപയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വൈറസ് പ്രതിരോധത്തിനായി നിയമത്തിലെ രണ്ടാം സെഷൻ ഉപയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാൽ നൂറു വര്‍ഷത്തിലധികം പഴക്കമുള്ള നിയമത്തെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ ചില്ലറയല്ല. രാജ്യത്ത് പന്നിപ്പനി, ഡെങ്കി, കോളറ തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടച്ച സാഹചര്യങ്ങളിൽ പലപ്പോഴായി നടപ്പാക്കിയിട്ടുള്ളതാണ് പകര്‍ച്ചവ്യാധി നിയമം.

Samayam Malayalam | 12 Mar 2020, 1:06 pm
Samayam Malayalam govt invokes epidemic diseases act 1987 to fight coronavirus in india know full details
കൊറോണ നേരിടാൻ കേന്ദ്ര നടപടി ഇങ്ങനെ; എന്താണ് 1897ലെ പകർച്ചവ്യാധി നിയമം?
ന്യൂഡൽഹി: രാജ്യത്ത് അറുപതിലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പന്നാലെ വൈറസ് ബാധ ചെറുക്കാനായി 1897ലെ പകര്‍ച്ചവ്യാധി നിയമം വീണ്ടും ഉപയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വൈറസ് പ്രതിരോധത്തിനായി നിയമത്തിലെ രണ്ടാം സെഷൻ ഉപയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാൽ നൂറു വര്‍ഷത്തിലധികം പഴക്കമുള്ള നിയമത്തെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ ചില്ലറയല്ല. രാജ്യത്ത് പന്നിപ്പനി, ഡെങ്കി, കോളറ തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടച്ച സാഹചര്യങ്ങളിൽ പലപ്പോഴായി നടപ്പാക്കിയിട്ടുള്ളതാണ് പകര്‍ച്ചവ്യാധി നിയമം.


നിയമമുണ്ടാക്കിയത് പ്ലേഗ് നേരിടാൻ

1890കളിൽ ബോംബേ പ്രസിഡൻസിയിൽ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഇതിനു തടയിടാനായി ബ്രിട്ടീഷ് കൊളോണിയൽ സര്‍ക്കാരാണ് ഈ നിയമം രൂപീകരിച്ചത്. പ്ലേഗ് ബാധ സംശയിക്കുന്നവരുടെ വീടുകളിലും യാത്രക്കാര്‍ക്കിടയിലും നിര്‍ബന്ധപൂര്‍വ്വം പരിശോധനകള്‍ നടത്താനും രോഗബാധയുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനും കോളനി അധികാരികള്‍ക്ക് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന നിയമമാണിത്. എന്നാൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടതിനെപ്പറ്റി ചരിത്രകാരന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1897ലായിരുന്നു നിയമം നടപ്പാക്കിയത്. പ്ലേഗ് ബാധ കൈകാര്യം ചെയ്ത ബ്രിട്ടീഷ് കൊളോണിയൽ സര്‍ക്കാരിനെ വിമര്‍ശിച്ച സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകൻ കേസരി തന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന കേസരി, മഹ്രാത്ത പത്രങ്ങളിൽ വാര്‍ത്ത നല്‍കി. ഇതിന് അദ്ദേഹത്തെ കാത്തിരുന്നത് 18 മാസത്തെ കഠിനതടവായിരുന്നു.

എന്താണ് നിയമത്തിൽ പറയുന്നത്?

നാല് സെഷനുകളാണ് നിയമത്തിലുള്ളത്. അപകടകാരികളായ പകര്‍ച്ചവ്യാധികളെ മികച്ച രീതിയിൽ പ്രതിരോധിക്കുക എന്നതാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് നിയമത്തിന്‍റെ ആദ്യ ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഭാഗത്താണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പകര്‍ച്ച വ്യാധി തടയാനായി പ്രത്യേക നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താൻ അധികാരം നല്‍കുന്നത്. റെയിൽവേ വഴിയോ മറ്റു മാര്‍ഗങ്ങള്‍ വഴിയോ സഞ്ചരിക്കുന്നവരെ പരിശോധിക്കാനും രോഗം സംശയിക്കുന്നവരെയും രോഗമുള്ളവരെയും ആശുപത്രികളിലോ നിരീക്ഷണകേന്ദ്രങ്ങളിലോ എത്തിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാനും ഐപിസി 188 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും നിയമത്തിലെ മൂന്നാം ഭാഗം സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് നാലാം ഭാഗം.

നിയമം നടപ്പാക്കുന്ന് ഇതാദ്യമല്ല

2018ൽ ഗുജറാത്തിലെ വഡോദരാ ജില്ലാ കളക്ടറാണ് ഇതിനു മുൻപ് ഈ നിയമം ഉപയോഗിച്ചത്. ഖേദ്സര്‍മിയ ഗ്രാമത്തിൽ ഏതാനും പേര്‍ക്ക് കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു കളക്ടര്‍ ഈ നിയമം ഉപയോഗിച്ചത്. ഇതിനു സമാനമായി 2015ൽ ചണ്ഡീഗഡിൽ മലേറിയയും ഡെങ്കിയും നേരിടാനും ഈ നിയമം ഉപയോഗിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് അന്ന് 500 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. 2019ൽ പൂനെയിൽ പന്നിപ്പനി പടര്‍ന്നപ്പോള്‍ രോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പകര്‍ച്ചവ്യാധി നിയമത്തിലെ രണ്ടാം സെഷൻ ഉപയോഗിച്ച് നഗരത്തിൽ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നിരുന്നു.

കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിന് പുറത്തു നിന്നുള്ള കൊറോണ വൈറസ് ബാധ പൂര്‍ണ്ണമായി ഇല്ലാതാക്കാനായി കടുത്ത നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വിദേശ ടൂറിസ്റ്റുകള്‍ക്ക് ഒരു മാസത്തേയ്ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും. നയതന്ത്ര പ്രതിനിധികള്‍ക്കുള്ള വിസയ്ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വിസയ്ക്കും മാത്രമാണ് ഇളവുള്ളത്. ഇതൊഴികെയുള്ള എല്ലാ സന്ദര്‍ശന വിസകളും ഒരു മാസത്തേയ്ക്ക് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 135 കോടി ജനങ്ങളുടെ ആരോഗ്യത്തിനാണ് മുഖ്യപരിഗണനയെന്നാണ് വിശദീകരിച്ചത്. അടിയന്തര ആവശ്യങ്ങള്‍ക്കാണെങ്കിലും രാജ്യത്ത് എത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനിൽ കഴിയണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിദേശ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി

കൊറോണ വൈറസ് വ്യാപിച്ച ഇറാനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘത്തെ ഇറാനിലേയ്ക്ക് അയയ്ക്കുകയും അവിടെ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ശേഷം രോഗമില്ലാത്തവരെ കണ്ടെത്തുന്നതുമായിരുന്നു ആദ്യ പടി. തുടര്‍ന്ന് പ്രത്യേക വിമാനത്തിൽ ഇവരെ ബാച്ചുകളായി തിരികെയെത്തിക്കുകയായിരുന്നു. ഇതേ മാതൃകയിൽ ഇറ്റലിയിലേയ്ക്കും മെഡിക്കൽ സംഘത്തെ അയയ്ക്കാനാണ സര്‍ക്കാര്‍ നീക്കം. കൊറോണയില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാൽ വിമാനത്തിൽ കയറ്റാത്ത ഇന്ത്യൻ വിദ്യാര്‍ഥികളെ പരിശോധിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്