ഭുവനേശ്വർ: കൊവിഡ്-19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണം തുടരവെ ഒഡീഷയിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി. നിയന്ത്രണങ്ങൾ മറികടന്ന് പുറത്തിറങ്ങിയവരെ മടക്കി അയക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു സംഘമാളുകൾ കല്ലെറിയുകയായിരുന്നു. Also Read: കാസർകോട് വീണ്ടും ചികിത്സ കിട്ടാതെ മരണം
കട്ടക്ക് നഗരത്തിൽ ഞായറാഴ്ച രാവിലെയാണ് ഒരു സംഘമാളുകൾ പൊലീസിന് നേരെ കല്ലെറിഞ്ഞത്. പ്രദശത്തെ ആരാധനാലയത്തിന് സമീപം കൂടിനിന്ന യുവാക്കളോട് പിരിഞ്ഞ് പോകാൻ പോലീസ് നിർദേശിച്ചതാണ് സംഘർഷത്തിന് കാരണമായത്. നിർദേശം അവഗണിച്ച സംഘം പോലീസിനോട് തട്ടിക്കയറി. ഇതിനിടെ സംഘം ചേർന്ന യുവാക്കൾ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്.
Also Read: സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ കഴിയുമെന്നും നടപടികൾ വേഗത്തിലാക്കിയെന്നും പോലീസ് വ്യക്തമാക്കി. യുവാക്കളാണ് പോലീസിന് നേരെ കല്ലെറിഞ്ഞതെന്നാണ് റിപ്പോർട്ട്.
കല്ലെറിഞ്ഞ നിരവധി പേർ കസ്റ്റഡിയിലാണെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് ആളുകൾ സംഘം ചേർന്നത്. പിരിഞ്ഞ് പോകാൻ നിർദേശിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.
കട്ടക്ക് നഗരത്തിൽ ഞായറാഴ്ച രാവിലെയാണ് ഒരു സംഘമാളുകൾ പൊലീസിന് നേരെ കല്ലെറിഞ്ഞത്. പ്രദശത്തെ ആരാധനാലയത്തിന് സമീപം കൂടിനിന്ന യുവാക്കളോട് പിരിഞ്ഞ് പോകാൻ പോലീസ് നിർദേശിച്ചതാണ് സംഘർഷത്തിന് കാരണമായത്. നിർദേശം അവഗണിച്ച സംഘം പോലീസിനോട് തട്ടിക്കയറി. ഇതിനിടെ സംഘം ചേർന്ന യുവാക്കൾ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്.
Also Read: സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ കഴിയുമെന്നും നടപടികൾ വേഗത്തിലാക്കിയെന്നും പോലീസ് വ്യക്തമാക്കി. യുവാക്കളാണ് പോലീസിന് നേരെ കല്ലെറിഞ്ഞതെന്നാണ് റിപ്പോർട്ട്.
കല്ലെറിഞ്ഞ നിരവധി പേർ കസ്റ്റഡിയിലാണെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് ആളുകൾ സംഘം ചേർന്നത്. പിരിഞ്ഞ് പോകാൻ നിർദേശിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.