ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൈനികാവശ്യങ്ങൾക്ക് സഹായകമാകുന്ന ജി സാറ്റ് - 7Aയുടെ വിക്ഷേപണം വിജയം. വാർത്താവിനിമയത്തിനായി ഐഎസ്ആർഒ വിക്ഷേപിക്കുന്ന രണ്ടാമത്തെ സാറ്റലൈറ്റാണിത്. ഇന്ത്യൻ എയർ ഫോഴ്സ് നിലവിൽ വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റുകൾക്ക് കൂടുതൽ സഹായമൊരുക്കുന്നതിന് വേണ്ടിയാണ് ജി സാറ്റ് - 7A വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് വൈകിട്ട് 4:10നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 35,000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം സുരക്ഷിതമായി എത്തിച്ചേർന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ജിഎസ്എൽവിയുടെ ഏഴാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹം ബഹിരാകാശത്ത് വ്യോമസേനയുടെ വാർത്താ വിനിമയ സ്റ്റേഷനായി പ്രവർത്തിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് വൈകിട്ട് 4:10നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 35,000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം സുരക്ഷിതമായി എത്തിച്ചേർന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ജിഎസ്എൽവിയുടെ ഏഴാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹം ബഹിരാകാശത്ത് വ്യോമസേനയുടെ വാർത്താ വിനിമയ സ്റ്റേഷനായി പ്രവർത്തിക്കും.