ആപ്പ്ജില്ല

4 ബ്രിട്ടീഷുകാരുടെ മരണം: 'മോദിയുടെ പേര് കേസിൽ നിന്ന് നീക്കണമെന്ന് ഗുജറാത്ത് കോടതിയുടെ ഉത്തരവ്

2002ലെ കലാപത്തിനിടയിൽ കൊല്ലപ്പെട്ട നാലു ബ്രിട്ടീഷുകാരുടെ മരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഗുജറാത്തിലെ കോടതിയുടെ ഉത്തരവ്.

Samayam Malayalam 6 Sept 2020, 8:46 am
അഹമ്മദാബാദ്: 2002ലെ കലാപത്തിനിടയിൽ നാല് ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നീക്കണണെന്ന് ഗുജറാത്തിലെ ഒരു കോടതിയുടെ നിര്‍ദേശം. വിദേശപൗരന്മാരുടെ മരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.
Samayam Malayalam Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി


2002ലെ വര്‍ഗീയകലാപതങ്ങള്‍ക്കിടെ വടക്കൻ ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിൽ വെച്ചാണ് നാല് ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ സംഭവവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗികമായോ വ്യക്തിപരമായോ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും ഹര്‍ജിയിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്നുമാണ് കോടതിയുടെ ഉത്തരവിൽ പറയുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാന്തിജ് ടൗൺ കോടതിയിലെ പ്രിൻസിപ്പൽ സീനിയര്‍ സിവിൽ ജഡ്ജി സുരേഷ് ഗാധവിയാണ് മോദിയുടെ പേര് കേസിൽ നിന്ന് നീക്കാൻ ഉത്തവിട്ടത്. നരേന്ദ്ര മോദിയ്ക്കു പുറമെ മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ കെ ചക്രവര്‍ത്തി, അമിതാഭ് പഥക്, അശോക് നാരായൺ തുടങ്ങിയവരുടെ പേരുകളും മരിച്ചവരുടെ ബന്ധുക്കള്‍ നൽകിയ ഹര്‍ജിയിൽ പരാമര്‍ശിക്കുന്നുണ്ട്. ഇവരുടെ പേരുകളും നീക്കാൻ കോടതിയുടെ ഉത്തരവുണ്ട്.

Also Read: 'ഇന്ത്യൻ സൈന്യത്തിൻ്റെ നിശ്ചയദാര്‍ഢ്യത്തിൽ സംശയം വേണ്ട': പ്രകോപനം അരുതെന്ന് ചൈനയോട് രാജ്നാഥ് സിങ്

നാല് ബ്രിട്ടീഷ് പൗരന്മാരുടെ മരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2004ലാണ് ബ്രിട്ടീഷ് പൗരയായ സമീമ ദാവൂദ് ഉള്‍പ്പെടെയുള്ളവര്‍ ഗുജറാത്തിലെ പ്രാദേശിക കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. നരേന്ദ്ര മോദി, അന്നത്തെ ആഭ്യന്തര മന്ത്രി ഗോര്‍ധൻ സദാഫിയ എന്നിവര്‍ ഉള്‍പ്പെട 14 പേര്‍ക്കെതിരെയായിരുന്നു ഹര്‍ജി. സംസ്ഥാനത്തു നടന്ന അക്രമസംഭവങ്ങള്‍ക്കിടയിലാണ് ബന്ധുക്കള്‍ കൊല്ലപ്പെട്ടതെന്ന് ആരോപിക്കുന്ന ഹര്‍ജിയിൽ 20 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

2002ലെ കലാപത്തിനിടയിൽ ബ്രിട്ടീഷ് പൗരന്മാരായ സയീദ് ദാവൂദ്, ഷക്കീൽ ദാവൂദ്, മുഹമ്മദ് അസ്വത് എന്നിവരെ ദേശീയപാത എട്ടിൽ വെച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയായിരുന്നുവെന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടെങ്കിലും നാലാമത്തെ ആളുടെ മൃതദേഹം പോലും ലഭിച്ചില്ല. തുടര്‍ന്ന് ഏഴ് വര്‍ഷത്തിനു ശേഷം ഇയാള്‍ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Also Read: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു വേണ്ടി അഭിഭാഷകനായ എസ് എസ് ഷാ നല്‍കിയ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കോടതി മോദിയടക്കമുള്ളവരുടെ പേരുകള്‍ നീക്കാൻ ഉത്തരവിട്ടത്.

അതേസമയം, നാല് ബ്രിട്ടീഷ് പൗരന്മാരുടെ കൊലപാതകം സംബന്ധിച്ച കേസിൽ പ്രതികളായ ആറു പേരെ 2015ൽ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്