അഹമ്മദാബാദ്: ഗുജറാത്തിൽ ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വ്യാഴാഴ്ച ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി മിൻ ജിതു വഘാനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷം മുതലായിരിക്കും ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാകുക. ഇന്ത്യൻ സംസ്കാരവും വിജ്ഞാന സംവിധാനവും സ്കൂള്‍ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കാനാണ് ഭഗവത് ഗീതയും പഠിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ വിദ്യാഭ്യാസനയത്തിൻ്റെ ഭാഗമായാണ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പും പുതിയ മാറ്റം കൊണ്ടുവന്നത്. എല്ലാ മതത്തിൽപ്പെട്ടവരും ഭഗവത് ഗീതയിലെ മൂല്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: ഉത്തരേന്ത്യൻ രാഷ്ട്രീയം അറിയാവുന്ന വല്ലവരും വരട്ടെ; കെസിയെ മാറ്റണമെന്ന് ജി23
ഇതിനു പുറമെ സ്കൂളിലെ പ്രാര്‍ഥനകളിൽ ഭഗതവ് ഗീതയിലെ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്താനും ഗീതയെ അടിസ്ഥാനപമാക്കിയുള്ള ചിത്രരചനയും ക്വിസും അടക്കമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
Also Read: IFFK വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന; പോരാട്ടത്തിൻ്റെ പെൺ പ്രതീകമെന്ന് വിശേഷണം! മേളയ്ക്ക് തിരിതെളിഞ്ഞു
അതേസമയം, സമാനമായ നീക്കവുമായി മുന്നോട്ടു പോകുകയാണെന്ന് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകയും അറിയിച്ചു. വിദഗ്ധരുടെ അംഗീകാരം ലഭിച്ചാൽ ഭഗവത് ഗീത കര്‍ണാടകയിൽ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് വ്യക്തമാക്കി. ഭഗവത് ഗീത ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതക്കാര്‍ക്കും വേണ്ടിയുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മോറൽ സയൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തും. "മോറൽ സയൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ഞങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കും. കുട്ടികൾക്ക് നല്ലത് എന്താണെങ്കിലും നടപ്പാക്കും, അത് ഭഗവത് ഗീതയാണെങ്കിലും രാമായണമാണെങ്കിലും മഹാഭാരതമാണെങ്കിലും." മന്ത്രി വ്യക്തമാക്കി.
Also Read: ഉത്തരേന്ത്യൻ രാഷ്ട്രീയം അറിയാവുന്ന വല്ലവരും വരട്ടെ; കെസിയെ മാറ്റണമെന്ന് ജി23
ഇതിനു പുറമെ സ്കൂളിലെ പ്രാര്‍ഥനകളിൽ ഭഗതവ് ഗീതയിലെ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്താനും ഗീതയെ അടിസ്ഥാനപമാക്കിയുള്ള ചിത്രരചനയും ക്വിസും അടക്കമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
Also Read: IFFK വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന; പോരാട്ടത്തിൻ്റെ പെൺ പ്രതീകമെന്ന് വിശേഷണം! മേളയ്ക്ക് തിരിതെളിഞ്ഞു
അതേസമയം, സമാനമായ നീക്കവുമായി മുന്നോട്ടു പോകുകയാണെന്ന് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകയും അറിയിച്ചു. വിദഗ്ധരുടെ അംഗീകാരം ലഭിച്ചാൽ ഭഗവത് ഗീത കര്‍ണാടകയിൽ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് വ്യക്തമാക്കി. ഭഗവത് ഗീത ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതക്കാര്‍ക്കും വേണ്ടിയുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മോറൽ സയൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തും. "മോറൽ സയൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ഞങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കും. കുട്ടികൾക്ക് നല്ലത് എന്താണെങ്കിലും നടപ്പാക്കും, അത് ഭഗവത് ഗീതയാണെങ്കിലും രാമായണമാണെങ്കിലും മഹാഭാരതമാണെങ്കിലും." മന്ത്രി വ്യക്തമാക്കി.