ആപ്പ്ജില്ല

പുകമഞ്ഞ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കും പങ്ക്

ഡൽഹി നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മലിനീകരണം കുറയ്ക്കാൻ സഹായിച്ചു

TNN 17 Nov 2017, 5:39 pm
ന്യൂ ഡൽഹി: ഡൽഹിയെ വലയ്ക്കുന്ന പുകമഞ്ഞിന്‍റെ പകുതിയോളം ഗള്‍ഫ് രാജ്യങ്ങളുടെ പങ്കെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഗവേഷണസ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍റ് റിസര്‍ച്ചും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ പുകമഞ്ഞിൽ 40 ശതമാനവും എത്തിയത് ഗള്‍ഫിൽ നിന്നാണ്.
Samayam Malayalam gulf countries too contributed to delhi smog
പുകമഞ്ഞ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കും പങ്ക്


ഡൽഹി തലസ്ഥാനപ്രദേശത്തുനിന്നും 35 ശതമാനവും പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ നിന്നു 25 ശതമാനവും മലിനീകരണം ഡൽഹിയെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന പൊടിക്കാറ്റാണ് ഡൽഹിയെ ബാധിച്ചതെന്നാണ് കണ്ടെത്തൽ. ഡൽഹിയിലെ വായുനിലവാരം മോശമായിരുന്നെങ്കിലും നവംബര്‍ എട്ടോടു കൂടിയാണ് ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് 478 ആയി ഉയര്‍ന്ന് ഗുരുതരാവസ്ഥയിലെത്തിയത്.

ഗള്‍ഫിൽ ഒക്ടോബര്‍ അവസാനവാരം മുതൽ ഈ മാസം നാലാം തീയതി വരെ പൊടിക്കാറ്റ് വീശിയിരുന്നു. ഇതോടൊപ്പം വീശിയ തണുത്ത കാറ്റ് പൊടി ഡൽഹിയിലെത്തിച്ചു. ഒപ്പം ഹരിയാനയിലെയും ഉത്തര്‍ പ്രദേശിലെയും കര്‍ഷകര്‍ കച്ചി കത്തിക്കുക കൂടി ചെയ്തതോടെ സ്ഥിതി രൂക്ഷമാക്കി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതുമൂലം മലിനീകരണത്തിൽ 15 ശതമാനത്തോളം കുറവു വന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. വരുന്ന രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്