മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ ആൾദൈവം ഗുർമീത് റാം റഹിം കുറ്റക്കാരനെന്ന് കോടതി. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ജനുവരി 17ന് കോടതി ശിക്ഷ വിധിക്കും. 2002ലാണ് കേസിന് ആസ്പദമായ സംഭവം. സിർസയിലെ ദേരാ സച്ചാ സൌദയിൽ ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഗുർമീത് ഇയാളെ വെടിവെച്ചുകൊലപ്പെടുത്തിയത്. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഛത്രപതി 2003ൽ മരണത്തിന് കീഴടങ്ങി.
2006ലാണ് കേസ് സിബിഐക്ക് കൈമാറിയത്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവിന് വിധിക്കപ്പെട്ട ജയിലിൽ കഴിയുകയാണ് ഗുർമീത്.
2006ലാണ് കേസ് സിബിഐക്ക് കൈമാറിയത്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവിന് വിധിക്കപ്പെട്ട ജയിലിൽ കഴിയുകയാണ് ഗുർമീത്.