ആപ്പ്ജില്ല

മാധ്യമപ്രവർത്തകന്റെ കൊലപാതകം: ഗുർമീത് റാം റഹിം കുറ്റക്കാരൻ

2017ൽ ഗുർമീതിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചപ്പോഴുണ്ടായ കലാപത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വീഡിയോ കോൺഫ്രൻസ് വഴിയാണ് ഗുർമീത് കോടതി നടപടികളിൽ പങ്കെടുത്തത്.

Samayam Malayalam 11 Jan 2019, 4:34 pm

ഹൈലൈറ്റ്:

  • 2002ലാണ് കേസിന് ആസ്പദമായ സംഭവം
  • 2003ൽ മാധ്യമ പ്രവർത്തകൻ മരിച്ചു
  • 2006ൽ സിബിഐ കേസ് ഏറ്റെടുത്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam gurmeeth
മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ ആൾദൈവം ഗുർമീത് റാം റഹിം കുറ്റക്കാരനെന്ന് കോടതി. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ജനുവരി 17ന് കോടതി ശിക്ഷ വിധിക്കും. 2002ലാണ് കേസിന് ആസ്പദമായ സംഭവം.
സിർസയിലെ ദേരാ സച്ചാ സൌദയിൽ ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഗുർമീത് ഇയാളെ വെടിവെച്ചുകൊലപ്പെടുത്തിയത്. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഛത്രപതി 2003ൽ മരണത്തിന് കീഴടങ്ങി.

2006ലാണ് കേസ് സിബിഐക്ക് കൈമാറിയത്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവിന് വിധിക്കപ്പെട്ട ജയിലിൽ കഴിയുകയാണ് ഗുർമീത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്