ഗുവാഹത്തി: രാജ്യത്തിൻ്റെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ചൂളംവിളി ഇനി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും. അസമിനെയും പശ്ചിമ ബംഗാളിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറസിങ്ങിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. അസമിലെ ഗുവാഹത്തിയിൽനിന്നു പശ്ചിമ ബംഗാളിലെ ന്യൂ ജൽപൈഗുരിയിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്. വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസാണിത്. ഗുവാഹത്തിയിൽനിന്നു ജൽപൈഗുരിയിലേക്കുള്ള 411 കിലോമീറ്റർ ദൂരം അഞ്ചരമണിക്കൂർകൊണ്ടു വന്ദേ ഭാരത് പിന്നിടും. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ ആറരമണിക്കൂർ സമയമെടുത്താണ് സർവീസ് നടത്തുന്നത്. ഒരു എക്സിക്യൂട്ടീവ് ക്ലാസും അഞ്ചു ചെയർ കാറും രണ്ടു ഡ്രൈവർ ട്രെയിൽ കോച്ചും ഉൾപ്പെടെ എട്ടു കോച്ചുകളുള്ള ട്രെയിന് 530 യാത്രക്കാരെ ഉൾക്കൊള്ളാനാകും. മെയ് 31 മുതൽ ട്രെയിൻ ഓടിത്തുടങ്ങും.
കാമാഖ്യ, ന്യൂ ബോംഗൈഗാവ്, കൊക്രജാർ, ന്യൂ അലിപുർദുവാർ, ന്യൂ കൂച്ച്ബെഹാർ എന്നീ അഞ്ചു സ്റ്റോപ്പുകളാണ് ട്രെയിന് ഉള്ളത്. ഗുവാഹത്തിയിൽനിന്നു ന്യൂ ജൽപൈഗുരിയിലേക്ക് എസി ചെയർ കാറിന് 1225 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2205 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ ചൊവ്വാഴ്ച ഒഴികെ ആറുദിവസം ട്രെയിൻ സർവീസ് ഉണ്ടാകും.
പുതിയ വന്ദേ ഭാരത് ഇരുസംസ്ഥാനങ്ങളിലെയും ഐടി ജീവനക്കാർക്കും വ്യവസായികൾക്കും വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ സഹായകമാകും. രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം 19 ആയി.
Read Latest National News and Malayalam News
കാമാഖ്യ, ന്യൂ ബോംഗൈഗാവ്, കൊക്രജാർ, ന്യൂ അലിപുർദുവാർ, ന്യൂ കൂച്ച്ബെഹാർ എന്നീ അഞ്ചു സ്റ്റോപ്പുകളാണ് ട്രെയിന് ഉള്ളത്. ഗുവാഹത്തിയിൽനിന്നു ന്യൂ ജൽപൈഗുരിയിലേക്ക് എസി ചെയർ കാറിന് 1225 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2205 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ ചൊവ്വാഴ്ച ഒഴികെ ആറുദിവസം ട്രെയിൻ സർവീസ് ഉണ്ടാകും.
പുതിയ വന്ദേ ഭാരത് ഇരുസംസ്ഥാനങ്ങളിലെയും ഐടി ജീവനക്കാർക്കും വ്യവസായികൾക്കും വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ സഹായകമാകും. രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം 19 ആയി.
Read Latest National News and Malayalam News