ഗോകർണ്ണ (ഉത്തര കർണാടക): ഇന്ദ്ര ഭഗവാനെ പ്രീതിപ്പെടുത്താൻ കർണാടകയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു. മഴ ലഭിക്കാനും ഉത്പ്പാദനക്ഷമതയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ഗ്രാമത്തിലെ ആചാരപ്രകാരം ഇവർ പ്രതീകാത്മകമായി വിവാഹം ചെയ്തത്. ഹലാക്കി വോക്കാലിഗ വിഭാഗത്തിലെ സ്ത്രീകളാണ് ഇത്തരത്തിൽ വിവാഹിതരായി വാർത്തകളിൽ ഇടംപിടിച്ചത്.
Also Read : കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയയുടെ നിയമനത്തില്‍ കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍
പരമ്പരാഗത സംഗീതത്തിന് പുറമെ ഡി ജെ മ്യൂസിക്കുമായി യുവാക്കളും വിവാഹത്തിൽ പങ്കെടുത്തു. കേതകി വിനായക ക്ഷേത്രത്തിലായിരുന്നു സ്ത്രീകളുടെ വിവാഹ ചടങ്ങ് നടന്നത്. മഴ കുറയുമ്പോഴാണ് ഇത്തരത്തിൽ സ്ത്രീകൾ തമ്മിലുള്ള വിവാബം നടത്തുന്നതെന്ന് ഗോത്രത്തിലെ മുതിർന്ന അംഗം സോമു ഗൗഡ പറഞ്ഞു. ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താനായാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്രാമത്തിൽ വർഷങ്ങളായി നടന്ന് വരുന്ന ഒരു ചടങ്ങാണ് ഇത്. വിവാഹത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സ്ത്രീകൾ തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും. പുരുഷന്മാർക്ക് ഇതിൽ കാര്യമായ ഒരു പരിഗണനയും ഇല്ല. "വധുവിനെ തെരഞ്ഞെടുക്കുന്നതുമുതൽ പങ്കാളിയെ നിശ്ചയിക്കുന്നതുവരെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്" ഗോകർണ മഹാബലേശ്വർ ക്ഷേത്രത്തിലെ പൂജാരി വിനായക ശാസ്ത്രി പറഞ്ഞു.
Also Read : നീലകണ്ഠന്‍റെ കൊല, പ്രതിയെ കണ്ടെത്താനാവാതെ പോലീസ്; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
"സ്ത്രീകൾ ഹാരം കൈമാറുകയും വിവാഹവുമായി ബന്ധപ്പെട്ടുള്ള മറ്റു ചടങ്ങുകൾ നടത്തുകയും ചെയ്യും. സാധാരണ വിവാഹത്തിൽ നിന്നുള്ള വ്യത്യാസം സംസ്‌കൃത സ്ലോകങ്ങൾ ഉരുവിടുന്നതിന് പകരം പരമ്പരാഗത പാട്ടുകളാണ് ഈ സമയം ആലപിക്കുക." ഗ്രാമവാസിയായ സന്ദീപ് ഗൗഡ പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിൽക്കുന്ന വിവാഹ ചടങ്ങുകളാണ് ഇവിടെ നടക്കുക. വിവാഹം ദൈവത്തെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമാണ്. ചടങ്ങുകൾക്ക് ഈ സ്ത്രീകൾ ഒരുമിച്ച് താമസിക്കുകയില്ല.