ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബിഹാറില്‍ നിന്നുള്ള കര്‍ഷകന്‍ മരിച്ചനിലയില്‍. അജയ് മോറെ (32) ആണ് ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ മരണപ്പെട്ടതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കര്‍ഷകര്‍ താമസിച്ചിരുന്ന ക്യാംപിലാണ് മോറെയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സിംഘു അതിര്‍ത്തിയില്‍ ആയിരുന്നു സുഹൃത്തുക്കളായ 12 പേര്‍ക്കൊപ്പം മോറെ സമരത്തില്‍ പങ്കെടുത്തത്. ശൈത്യത്തെ തുടര്‍ന്ന് ശരീരതാപനില താഴ്‍ന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ - ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‍തു.
Also Read: രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി
ഭാര്യയും മൂന്നുമക്കളും പ്രായമായ രക്ഷിതാക്കളുമാണ് മോറെയുടെ കുടുംബത്തിലുള്ളത്. സമരം തുടങ്ങിയതിന് ശേഷം മരണപ്പെടുന്ന അഞ്ചാമത്തെ കര്‍ഷകനാണ് മോറെ.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിന് എതിരെ കര്‍ഷകര്‍ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ മാസം അവസാനമാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. അതിര്‍ത്തിയില്‍ സുരക്ഷാസേനയും പോലീസും മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലും റോഡിലും കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.
Also Read: എന്തുകൊണ്ട് മദ്യപിക്കുന്നവർ ബക്കാഡി കുടിക്കണം?
സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇതിനോടകം പലതവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടായിട്ടില്ല.
താങ്ങുവില വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യം വില ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും നിമയം പൂര്‍ണമായും പിന്‍വലിക്കണം എന്നതാണ് കര്‍ഷകരുടെ ആവശ്യം.ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‍തിരുന്നു.
സിംഘു അതിര്‍ത്തിയില്‍ ആയിരുന്നു സുഹൃത്തുക്കളായ 12 പേര്‍ക്കൊപ്പം മോറെ സമരത്തില്‍ പങ്കെടുത്തത്. ശൈത്യത്തെ തുടര്‍ന്ന് ശരീരതാപനില താഴ്‍ന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ - ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‍തു.
Also Read: രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി
ഭാര്യയും മൂന്നുമക്കളും പ്രായമായ രക്ഷിതാക്കളുമാണ് മോറെയുടെ കുടുംബത്തിലുള്ളത്. സമരം തുടങ്ങിയതിന് ശേഷം മരണപ്പെടുന്ന അഞ്ചാമത്തെ കര്‍ഷകനാണ് മോറെ.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിന് എതിരെ കര്‍ഷകര്‍ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ മാസം അവസാനമാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. അതിര്‍ത്തിയില്‍ സുരക്ഷാസേനയും പോലീസും മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലും റോഡിലും കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.
Also Read: എന്തുകൊണ്ട് മദ്യപിക്കുന്നവർ ബക്കാഡി കുടിക്കണം?
സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇതിനോടകം പലതവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടായിട്ടില്ല.
താങ്ങുവില വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യം വില ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും നിമയം പൂര്‍ണമായും പിന്‍വലിക്കണം എന്നതാണ് കര്‍ഷകരുടെ ആവശ്യം.ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‍തിരുന്നു.