ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ വിദ്വേഷ പ്രസംഗം നടത്തുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‍ലി. വിദ്വേഷ പ്രസംഗത്തെ സ്വതന്ത്രപ്രസംഗമെന്ന് പറയാനാകുമോ...ഒരിക്കലുമില്ല. രാജ്യസഭയിൽ ഇന്ന് നടന്ന സംവാദത്തിനിടെ അരുൺ ജെയ്റ്റ്ലി പറഞ്ഞു. ജെഎൻയു, ഹൈദരാബാദ് വിഷയങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
പട്യാല ഹൗസ് കോടതിയിൽ നടന്ന സംഭവങ്ങൾ അപലപനീയമാണ്. എന്നാൽ രാജ്യത്തിന്‍റെ ദേശീയോദ്ഗ്രഥനത്തിനെ തകർക്കുന്ന തരത്തിലുള്ള കാര്യങ്ങൾക്കാണ് പ്രതിപക്ഷം വിശ്വാസ്യത കൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രാജ്യത്തെ വിഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന അടിസ്ഥാന പ്രത്യയശാസ്ത്രമുള്ള ഒരു വിഭാഗത്തെയാണോ നിങ്ങൾ ബഹുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യമാണോ അതോ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിപ്രായമാണോ എന്നും അദ്ദേഹം സംവാദത്തിനിടെ ചോദിച്ചു.
പട്യാല ഹൗസ് കോടതിയിൽ നടന്ന സംഭവങ്ങൾ അപലപനീയമാണ്. എന്നാൽ രാജ്യത്തിന്‍റെ ദേശീയോദ്ഗ്രഥനത്തിനെ തകർക്കുന്ന തരത്തിലുള്ള കാര്യങ്ങൾക്കാണ് പ്രതിപക്ഷം വിശ്വാസ്യത കൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രാജ്യത്തെ വിഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന അടിസ്ഥാന പ്രത്യയശാസ്ത്രമുള്ള ഒരു വിഭാഗത്തെയാണോ നിങ്ങൾ ബഹുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യമാണോ അതോ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിപ്രായമാണോ എന്നും അദ്ദേഹം സംവാദത്തിനിടെ ചോദിച്ചു.