ആപ്പ്ജില്ല

ഹാഥ്രസ് സംഭവം; എസ്പിയും ഡിഎസ്പിയും അടക്കം അഞ്ച് പോലീസുകാർക്കെതിരെ നടപടി

സംഭവത്തിൽ പ്രതികള്‍ക്ക് പെണ്‍കുട്ടിയുടെ കുടുംബംഗങ്ങള്‍ക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു

Samayam Malayalam 2 Oct 2020, 11:21 pm
ഹാഥ്രസ് (ഉത്തര്‍പ്രദേശ്): വലിയ വിവാദമായ ഹാഥ്രസ് കൂട്ടബലാത്സംഗ കേസിൽ പോലീസുകാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. ഹത്രാസ് പോലീസ് സൂപ്രണ്ട് (എസ്പി), ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി), സ്റ്റേഷൻ ഇൻസ്പെക്ടർ എന്നിവരടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയാണ് ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
Samayam Malayalam Hathras
പെൺകുട്ടിയുടെ സംസ്കാരം പോലീസ് നടത്തുന്നു (ഫയൽ ചിത്രം)


Also Read : മഹാരാഷ്ട്രയിൽ 15,000ത്തിലധികം കൊവിഡ് കേസുകള്‍, 424 മരണം; വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്ക് ഇങ്ങനെ

കേസുമായി ബന്ധപ്പെട്ട് യുപി പോലീസിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. കൂട്ടബലാത്സംഗത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

സ്ത്രീകളുടെ സുരക്ഷയ്ക്കായി തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ ആത്മാഭിമാനത്തിന് ഹാനികരമാകുമെന്ന് തോന്നുന്നതെല്ലാം പൂര്‍ണനാശത്തിലേക്ക് പോകുമെന്നും ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ പ്രതികള്‍ക്ക് പെണ്‍കുട്ടിയുടെ കുടുംബംഗങ്ങള്‍ക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : പൊതുഗതാഗതത്തിന് തടസമില്ല; വിവിധ ജില്ലകളില്‍ നിരോധനാജ്ഞ

പീഡനത്തിന് ഇരയായ പെണ്‍കുട്ടി സെപ്റ്റംബർ 29 ചൊവ്വാഴ്ച ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അതേമാസം 14നായിരുന്നു അവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പിന്നീട് 19ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുക്കുകയും നട്ടെല്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു. എന്നാല്‍ പോലീസിന്റെ നിലപാടാണ് ഏറ്റവും വിവാദമായത്. ഒരു ഘട്ടത്തിൽ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്നും പറഞ്ഞിരുന്നു. പിന്നീട്, പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പോലീസ് നിര്‍ബന്ധപൂര്‍വ്വം മൃതദേഹം രാത്രിയിൽ സംസ്കരിച്ചതോടെയാണ് വിവാദമായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്