ആപ്പ്ജില്ല

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കർഷക നേതാക്കൾ

കർഷകർക്കെതിരെ 31 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരമെന്ന് കർഷകർ.

Samayam Malayalam 30 Nov 2020, 10:30 pm
ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരെ അഞ്ചാം ദിവസവും പ്രക്ഷോഭം തുടരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. നിർണ്ണായക പോരാട്ടത്തിനാണ് തങ്ങൾ ഡൽഹിയിൽ എത്തിയതെന്ന് കർഷക നേതാവ് ഗുർണം സിങ് പറഞ്ഞു.
Samayam Malayalam farmers protest
പ്രതീകാത്മക ചിത്രം |NBT


പ്രക്ഷോഭം അടിച്ചമർത്താൻ 31 കേസുകൾ കർഷകർക്കെതിരെ ചാർജ് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലേയും കർഷക സംഘടനകളുമായി യോഗം ചേരാൻ തങ്ങൾക്ക് സാധിച്ചിട്ടില്ല. പഞ്ചാബിൽ നിന്നുള്ള 30 സംഘടനകളാണ് ഇവിടെയുള്ളത്. നിബന്ധനകളോടെ ചർച്ച നടത്താനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം നിരസിക്കുന്നതായി സിംഘു അതിർത്തിയിൽ സമരം തുടരുന്ന ഭാരതി കിസാൻ ജനറൽ സെക്രട്ടറി ജഗൻ മോഹൻ സിങ് പറഞ്ഞു.

Also Read: ട്രാക്ടറുകളിൽ ഉറക്കം; നാല് മാസം കഴിക്കാനുള്ള ഭക്ഷണം; കർഷകർ രണ്ടുംകൽപ്പിച്ചാണ്

ബുറാഡിയിലെ മൈതാനത്തേക്ക് പോകാൻ തയ്യാറല്ലെന്ന് ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം തുടരുന്ന സുഖ്വീന്ദർ സിങ് പറഞ്ഞു. കുറഞ്ഞത് ആറ് മാസത്തോളം കഴിയാനുള്ള ഭക്ഷ്യ വസ്തുക്കൾ തങ്ങളുടെ പക്കലുണ്ടെന്ന് കർഷകർ പറഞ്ഞു. ഇവിടെനിന്നും ജന്ദർ മന്ദറിലേക്ക് മാത്രമേ മാറുകയുള്ളൂ. ഏത് പ്രതിസന്ധിയേയും നേരിടാൻ തയ്യാറാണ്. പ്രശ്നപരിഹാരം ഇല്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ വഴികളും തടയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിനായി കൂടുതൽപേർ എത്തുന്ന സാഹചര്യത്തിൽ യുപി-ഡൽഹി ഗാസിപൂർ മേഖലയിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ആയിരക്കണക്കിന് കർഷകർ ഡൽഹി-ഹരിയാന അതിർത്തിയിൽ ആയിരക്കണക്കിന് കർഷകർ തുടരുന്നുണ്ട്. സിംഘു, തിക്രി അതിർത്തിയിൽ സമാധാനപരമായാണ് സമരം നടക്കുന്നത്. ബുറാഡി മൈതാനത്ത് എത്തിയ കർഷകർ അവിടെ പ്രതിഷേധം തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്