ആപ്പ്ജില്ല

വിവാഹം നടത്തിയത് ചുരുങ്ങിയ നിലയിൽ; എച്ച് ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം വിവാദമാക്കേണ്ടതില്ലെന്ന് യദ്യൂരപ്പ

വലിയ കുടുംബം ആയിട്ട് പോലും ചുരുങ്ങിയ നിലയിലാണ് അദ്ദേഹം വിവാഹം നടത്തിയത്. വിഷയത്തിൽ കുടുതൽ വിവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 18 Apr 2020, 7:38 pm
ബെംഗളൂരു։ കൊവിഡ് ലോക്ഡൗണ്‍ കാലത്ത് നടന്ന എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദം ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്ദ്യൂരപ്പ. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam B S Yeddiyurappa
കുമാരസ്വാമിയുടെ മകന്റെ വിവാഹം വിവാദമാക്കേണ്ടതില്ലെന്ന് യദ്യൂരപ്പ


Also Read :
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, വിവാഹം വളരെ ചുരുങ്ങിയ നിലയിലാണ് നടത്തിയത്. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ല. അദ്ദേഹത്തിന്റേത് വളരെ വലിയ കുടുംബം ആയിട്ടു പോലും ചുരുങ്ങിയ നിലയിലാണ് നടത്തിയത്. എന്റെ ആദരവ് അറിയിക്കുന്നു മുഖ്യമന്ത്രി യദ്ദ്യൂരപ്പ പറ‍ഞ്ഞു.

ഏപ്രില്‍ 17 വെള്ളിയാഴ്ചയായിരുന്നു കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും മുന്‍ കോണ്‍ഗ്രസ് എം. കൃഷ്ണപ്പയുടെ മകള്‍ രേവതിയുമായുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ വലിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. കൊറോണ വൈറസ് ആശങ്ക നിലനില്‍ക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്കുകള്‍ ധരിക്കാതെയുമാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത് എന്നാണ് വിമര്‍ശനം ഉണ്ടായത്. വിവാഹ ചടങ്ങുകൾ മാറ്റാത്തതിനെയും വിമര്‍ശനം ഉയര്‍ന്നത്.

വിവാഹം ആര്‍ഭാടമായി തന്നെ നടത്താനാണ് കുമാരസ്വാമി പദ്ധതിയിട്ടിരിക്കുന്നത്. ചടങ്ങിനായി നേരത്തെ തന്നെ രാമനഗര ജില്ലയില്‍‍ ഒരു വലിയ മൈതാനം വാടകയ്ക്കെടുത്തിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ പ്രമാണിച്ച് ഫാം ഹൗസിലേക്ക് മാറ്റുകയായിരുന്നു. 50 പേര്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്.

Also Read : COVID-19 Live: രാജ്യത്ത് 480 പിന്നിട്ട് കൊവിഡ് മരണസംഖ്യ

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇപ്പോൾ വരന്റെയും വധുവിന്റെയും ഭാഗത്തു നിന്നും 50 പേര്‍ മാത്രമാണ് ഉണ്ടാകുക. എല്ലാ പ്രശ്നങ്ങളും ഒന്ന് ഒതുങ്ങിയതിന് ശേഷം ഒരു റിസപ്ഷന്‍ വയക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്