ആപ്പ്ജില്ല

കർണാടകയിൽ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദൈവനാമത്തിലും കന്നഡ ജനതയുടെ പേരിലുമാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്.

Samayam Malayalam 23 May 2018, 5:04 pm
ബെംഗലൂരു: കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് സർക്കാരിന്‍റെ ഭാഗമായി എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ജി പരമേശ്വരയും സത്യവാചകം ചൊല്ലി അധികാരത്തിലേറി. ദൈവനാമത്തിലും കന്നഡ ജനതയുടെ പേരിലുമാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയാണ് കുമാരസ്വാമി. ഗവര്‍ണര്‍ വാജുഭായ് വാലയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. വിധാൻ സൗധയ്ക്ക് മുന്നിലാണ് ചടങ്ങുകൾ അരങ്ങേറിയത്. വെള്ളിയാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക.
Samayam Malayalam കർണാടകയിൽ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കർണാടകയിൽ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


സോണിയ ഗാന്ധി മുതൽ മമതാ ബാനർജി വരെയുള്ള രാഷ്ട്രീയ നേതാക്കളും പ്രാദേശിക നേതാക്കളും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. പിണറായി വിജയനുൾപ്പെടെ തെക്കേഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എല്ലാ മുഖ്യമന്ത്രിമാരും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി നിലവില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നതകളെ തത്കാലം മാറ്റി നിർത്തിയിരിക്കുകയാണ്. വിശ്വാസ വോട്ടിന് മുമ്പ് മന്ത്രിമാർ ആരൊക്കെയെന്നും വകുപ്പ് ഏതൊക്കെയെന്നും തീരുമാനിക്കേണ്ട എന്നാണ് നിലവിലെ ധാരണ. 34 അംഗ മന്ത്രിസഭയാണ് ജെഡിഎസ് കോൺഗ്രസ് സർക്കാരിൽ ഉണ്ടാവുക.

ജെഡിഎസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 പേ‍ര്‍ക്കാണ് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി ഉൾപ്പെടെ 22 പേർ കോൺഗ്രസിനും ലഭിക്കും. കോൺഗ്രസിനാണ് സ്പീക്കർ പദവി. മുൻ സ്പീക്കറും സിദ്ധരാമയ്യ സർക്കാരിൽ ആരോഗ്യമന്ത്രിയുമായിരുന്ന കെ ആർ രമേഷ് കുമാറാവും സ്പീക്കർ സ്ഥാനാർത്ഥി. ജെഡിഎസിനാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം. ഈ രണ്ട് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പിന്‍റെ അന്ന് തന്നെ നടക്കും. 29ന് ശേഷം മാത്രമേ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുകയുള്ളൂ.

ദേശീയ തലത്തിൽ ബിജെപിക്കെതിരെ വിശാല ഐക്യനിര രൂപപ്പെടുന്ന ദൃശ്യം സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാമായിരുന്നു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം ചടങ്ങിൽ പങ്കെടുത്തപ്പോൾ തെലങ്കാന മുഖ്യമന്ത്രി മാത്രം ചടങ്ങിലെത്തിയിട്ടില്ല. അദ്ദേഹം മുൻപ് തന്നെ ബെംഗലൂരുവിലെത്തി ദേവഗൗഡയെയും കുമാരസ്വാമിയെയും കണ്ടിരുന്നു. കോൺഗ്രസുമായി വേദി പങ്കിടാൻ താത്പര്യമില്ലാത്തതിനാലാണ് കൊണ്ടാണ് അദ്ദേഹം നേരത്തെയെത്തിയതെന്നാണ് സൂചന.

പരമേശ്വര ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ ഈ സ്ഥാനത്തേക്ക് ഡി കെ ശിവകുമാർ എത്തിയേക്കാനാണ് സാധ്യത.അർഹിച്ച അംഗീകാരം അദ്ദേഹത്തിന് കിട്ടണമെന്ന പൊതുവായ വികാരമാണ് കോൺഗ്രസിലുമുള്ളത്. സിദ്ധരാമയ്യ സഖ്യസർക്കാരിന്‍റെ ഏകോപന സമിതിയുടെ അധ്യക്ഷനായേക്കും.

ദേവഗൗഡ കുടുംബത്തിലെ ആരും പ്രധാനമന്ത്രി പദവിയിലോ മുഖ്യമന്ത്രി പദവിയിലോ അധികാര കാലാവധി പൂർത്തിയാക്കിയിട്ടില്ല എന്ന ചരിത്രം താൻ അഞ്ച് വര്‍ഷം എന്ന അധികാര കാലാവധി പൂര്‍ത്തിയാക്കി ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് കുമാരസ്വാമി പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്