ഗുവാഹത്തി: കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരം. അബോധാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ആന്തരിക അവയവങ്ങളിൽ പലതിൻ്റെയും പ്രവർത്തനം നിലച്ചെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
Also Read: ജമ്മു കാശ്മീര്‍ തുറന്ന ജയിലായി മാറി: മെഹബൂബ മുഫ്തി
ഇന്ന് ഉച്ചയോടെ ശ്വാസതടസം രൂക്ഷമായതോടെ അദ്ദേഹത്തിൻ്റെ ആരോഗ്യനില കൂടുതൽ മോശമായി. ഇൻ്റുബേഷൻ വെൻ്റിലേറ്ററിൽ കഴിയുന്ന ഗൊഗോയ്‌ക്ക് ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. അടുത്ത 48-72 മണിക്കൂർ നിർണായകമാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഓഗസ്‌റ്റ് 25ന് കൊവിഡ്-19 സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്‌ത ഗൊഗോയിയെ നവംബർ രണ്ടിന് ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് മുക്തിക്ക് ശേഷം ആരോഗ്യനില മോശമായതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
Also Read: 74.93 കോടിയുടെ അനധികൃത സ്വത്ത്? ഡികെ ശിവകുമാറിനെ വിടാതെ സിബിഐ, ഹാജരാകാൻ സമന്‍സ്
86കാരനായ ഗൊഗോയുടെ ഒന്നിലധികം അവയവങ്ങൾ തകരാറിലാണ്. ചികിത്സകളിലൂടെ അവയവങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധരുമായി ജിഎംസിഎച്ച് ഡോക്ടർമാർ നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഈ അവസ്ഥയിൽ അദ്ദേഹത്തെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also Read: ജമ്മു കാശ്മീര്‍ തുറന്ന ജയിലായി മാറി: മെഹബൂബ മുഫ്തി
ഇന്ന് ഉച്ചയോടെ ശ്വാസതടസം രൂക്ഷമായതോടെ അദ്ദേഹത്തിൻ്റെ ആരോഗ്യനില കൂടുതൽ മോശമായി. ഇൻ്റുബേഷൻ വെൻ്റിലേറ്ററിൽ കഴിയുന്ന ഗൊഗോയ്‌ക്ക് ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. അടുത്ത 48-72 മണിക്കൂർ നിർണായകമാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഓഗസ്‌റ്റ് 25ന് കൊവിഡ്-19 സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്‌ത ഗൊഗോയിയെ നവംബർ രണ്ടിന് ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് മുക്തിക്ക് ശേഷം ആരോഗ്യനില മോശമായതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
Also Read: 74.93 കോടിയുടെ അനധികൃത സ്വത്ത്? ഡികെ ശിവകുമാറിനെ വിടാതെ സിബിഐ, ഹാജരാകാൻ സമന്‍സ്
86കാരനായ ഗൊഗോയുടെ ഒന്നിലധികം അവയവങ്ങൾ തകരാറിലാണ്. ചികിത്സകളിലൂടെ അവയവങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധരുമായി ജിഎംസിഎച്ച് ഡോക്ടർമാർ നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഈ അവസ്ഥയിൽ അദ്ദേഹത്തെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.