ന്യൂഡല്‍ഹി: 2021 ജൂലൈ മാസത്തോടെ രാജ്യത്തെ 20, 25കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന്. 40, 50 കോടി വാക്സിന് ഡോസുകള്‍ സര്‍ക്കാരിന് ലഭിക്കുമെന്നും തുല്യമായ രീതിയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഹാഥ്രസ് പ്രതികളെ പിന്തുണച്ച് സവർണരുടെ പ്രതിഷേധം; യോഗം ബിജെപി നേതാവിന്റെ വീട്ടിൽ
ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ പ്രതിവാര സോഷ്യല്‍ മീഡിയയിലെ സണ്‍ഡേ സംവാദിന്റെ നാലാം പതിപ്പിലാണ് ഡോ. ഹര്‍ഷ് വര്ദ്ധന് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ മാസം അവസാനത്തോടെ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍ഗണനയുള്ള ജനസംഖ്യാ വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിന് സ്വീകരിക്കുന്നതിന് ജനസംഖ്യയുടെ ഏത് വിഭാഗമാണ് ആദ്യം വരുന്നത് എന്നതിന്റെ ഒരു സൂചന ലഭിക്കാനാണിത്.
Also Read: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും: സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് യുഡിഎഫ്
'വാക്സിന് നിര്‍വ്വഹണം കേന്ദ്രീകൃതമായാണ് നടക്കുന്നത്. മാത്രമല്ല, ഓരോ ചരക്കുകള്‍ അയക്കുന്നതും തത്സമയം ട്രാക്ക് ചെയ്യും. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കും', അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും വാക്സിന് തുല്യമായി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വാക്സിന് വികസിപ്പിക്കാനുള്ള ഗവേഷണം വേഗത്തില്‍ നടക്കുന്നുണ്ടെന്നും 2021 ന്റെ തുടക്കത്തില്‍ ഇത് തയ്യാറാകുമെന്നും ആരോഗ്യമന്ത്രി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. രാജ്യത്ത് മൂന്ന് വാക്സിനുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഘട്ടത്തിലുള്ളത്. 2021 ന്റെ ആദ്യ പാദത്തിനുള്ളില്‍ ഇച് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: ഹാഥ്രസ് പ്രതികളെ പിന്തുണച്ച് സവർണരുടെ പ്രതിഷേധം; യോഗം ബിജെപി നേതാവിന്റെ വീട്ടിൽ
ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ പ്രതിവാര സോഷ്യല്‍ മീഡിയയിലെ സണ്‍ഡേ സംവാദിന്റെ നാലാം പതിപ്പിലാണ് ഡോ. ഹര്‍ഷ് വര്ദ്ധന് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ മാസം അവസാനത്തോടെ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍ഗണനയുള്ള ജനസംഖ്യാ വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിന് സ്വീകരിക്കുന്നതിന് ജനസംഖ്യയുടെ ഏത് വിഭാഗമാണ് ആദ്യം വരുന്നത് എന്നതിന്റെ ഒരു സൂചന ലഭിക്കാനാണിത്.
Also Read: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും: സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് യുഡിഎഫ്
'വാക്സിന് നിര്‍വ്വഹണം കേന്ദ്രീകൃതമായാണ് നടക്കുന്നത്. മാത്രമല്ല, ഓരോ ചരക്കുകള്‍ അയക്കുന്നതും തത്സമയം ട്രാക്ക് ചെയ്യും. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കും', അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും വാക്സിന് തുല്യമായി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വാക്സിന് വികസിപ്പിക്കാനുള്ള ഗവേഷണം വേഗത്തില്‍ നടക്കുന്നുണ്ടെന്നും 2021 ന്റെ തുടക്കത്തില്‍ ഇത് തയ്യാറാകുമെന്നും ആരോഗ്യമന്ത്രി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. രാജ്യത്ത് മൂന്ന് വാക്സിനുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഘട്ടത്തിലുള്ളത്. 2021 ന്റെ ആദ്യ പാദത്തിനുള്ളില്‍ ഇച് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.