ആപ്പ്ജില്ല

ഡോക്ടറുടെ കുറിപ്പ് വേണ്ട; ഇനി ആവശ്യപ്പെടുന്നവർക്കെല്ലാം കൊവിഡ് ടെസ്റ്റ്: കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതൽ ആവശ്യപ്പെടുന്നവർക്ക് കൊവിഡ് ടെസ്റ്റിന് വിധേയരാകാൻ കഴിയും. രാജ്യത്ത് കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തവയെയാണ് പുതിയ തീരുമാനം

Samayam Malayalam 5 Sept 2020, 1:19 pm
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ്-19 പരിശോധനാ മാർഗനിർദേശങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. ഇനിമുതൽ ആവശ്യപ്പെടുന്നവർക്കെല്ലാം കൊവിഡ് പരിശോധന നടത്താമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ല. സംസ്ഥാനങ്ങൾക്ക് കൊവിഡ് പരിശോധനയിൽ കൂടുതൽ സ്വാതന്ത്രൃം നൽകുന്നതാണ് പുതിയ നിർദേശം. രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
Samayam Malayalam test-covid
കൊവിഡ് പരിശോധന (ഫയൽ ചിത്രം)


പുതിയ മാർഗനിർദേശ പ്രാകരം കൊവിഡ് പരിശോധന നടത്താൻ ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും പരിശോധനയ്ക്ക് വിധേയരാകാൻ കഴിയും. രാജ്യത്ത് നിലവിൽ കൊവിഡ് പരിശോധനയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 11.70 ലക്ഷം ടെസ്റ്റുകളെന്ന രീതിയിലാണ് പ്രതിദിന പരിശോധനയെന്നാണ് കേന്ദ്രം പറയുന്നത്. ഇതുവരെ 4,77,38,491 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്.


Also Read: 40 ലക്ഷം പിന്നിട്ടു; രാജ്യത്ത് 24 മണിക്കൂറിനിടെ 86,432 കൊവിഡ് കേസുകൾ

ലളിതമായ രീതിയിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനായാണ് 'ഓൺ- ഡിമാൻഡ്' പരിശോധനാ രീതിയും നടപ്പിലാക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,432 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 40,23,179 ആയി ഉയർന്നിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 8,46.395 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 31,07,223 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1089 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 69,561 ആയി ഉയർന്നിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്