ആപ്പ്ജില്ല

ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനം; ഒരു മരണം, ആറ് പേരെ കാണാതായി

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കുളു ജില്ലയിലെ മാലാന, മണികരണ്‍ എന്നീ പ്രദേശങ്ങള്‍ ഇതര പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വാര്‍ത്താവിനിമയം താറുമാറായിട്ടുണ്ട്.

Samayam Malayalam 6 Jul 2022, 12:56 pm
ഛണ്ഡിഗഡ്: ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഉണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായി. ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തത്.
Samayam Malayalam Kullu Rain


Also Read:
പെണ്ണുകാണാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങും, പുനര്‍വിവാഹം, സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന 54കാരി പിടിയില്‍

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കുളു ജില്ലയിലെ മാലാന, മണികരണ്‍ എന്നീ പ്രദേശങ്ങള്‍ ഇതര പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വാര്‍ത്താവിനിമയം താറുമാറായിട്ടുണ്ട്. ജില്ലയില്‍ നിന്ന് ആറുപേരെ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


Also Read: ആഴ്ചകള്‍ക്കിടെ ദിവാകരന് ലോട്ടറി അടിച്ചത് മൂന്നാം തവണ; ഇപ്രാവശ്യം 'ഒരു കോടി രൂപ'

മാലാനയില്‍ നിര്‍മ്മാണം നടക്കുന്ന പവര്‍ സ്റ്റേഷനില്‍ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. ഹിമാചലില്‍ താഴ്ന്ന പ്രദേശങ്ങള്‍, കുന്നുകള്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ട്.

ഷിംലയിലെ ധല്ലി തുരങ്കത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡരികില്‍ ടെന്റില്‍ ഉറങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്