മുംബൈ: ഏഴ് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പുറപ്പെട്ട ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം. മുംബൈയിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററിൽ രണ്ട് മലയാളികളടക്കം ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഒഎൻജിസി ഡെപ്യൂട്ടി ജനറൽ മാനേജർമാരായ വി.കെ.ബാബു,ജോസ് ആന്‍റണി എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ. തീരസംരക്ഷണ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. 10:20ന് പറന്നുയർന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം പെട്ടന്ന് തന്നെ നഷ്ടപ്പെട്ടുവെന്ന് എടിസി അറിയിച്ചു. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട കോപ്റ്ററിൽ രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. 10:20ന് പറന്നുയർന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം പെട്ടന്ന് തന്നെ നഷ്ടപ്പെട്ടുവെന്ന് എടിസി അറിയിച്ചു. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട കോപ്റ്ററിൽ രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.