അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയിൽ നിന്ന് ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാമ്പിൾ ശേഖരിക്കാൻ അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി. ഭർത്താവിൽ നിന്ന് കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി ഭാര്യ നൽകിയ ഹർജിയിലാണ് വഡോദര ആശുപത്രിക്ക് കോടതി നിർദേശം നൽകിയത്. അസാധാരണമായ അടിയന്തര സാഹചര്യം പരിഗണിച്ച് വാദം കേട്ടതിന് ശേഷമാണ് കഴിഞ്ഞദിവസം ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കൊവിഡ് ബാധിതന്‍റെ ഭാര്യ നൽകിയ ഹർജി ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് പരിഗണിച്ചത്. കൃത്രിമ ഗർഭധാരണത്തിന് വേണ്ട സാംപിൾ ശേഖരിക്കണമെന്നും അത് ഉചിതമായ രീതിയിൽ സൂക്ഷിക്കണമെന്നുമാണ് ആശുപത്രിക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഗുരുതരമായി രോഗബാധിച്ച് ചികിത്സയിലുള്ള ഭർത്താവിൽ നിന്ന് ഐവിഎഫിലൂടെ ഗർഭം ധരിക്കണമെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും കോടതി വിധി ഉണ്ടെങ്കിലെ അനുവാദം നൽകാനാകൂ എന്നായിരുന്നു പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകനായ നിളയ് പട്ടേൽ അറിയിച്ചു. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
യുവതിയുടെ ഭർത്താവ് രക്ഷപെടാൻ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കേസ് അടിയന്തരമായി പരിഗണിച്ചത്. വിഷയത്തിൽ കോടതി സംസ്ഥാന സർക്കാരിനോടും ആശുപത്രി ഡയറക്ടറോടും പ്രതികരണം ആരാഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ട്. ജൂലൈ 23നകം പ്രതികരണം അറിയിക്കാനാണ് ആവശ്യപ്പെട്ടത്.
ഗുരുതരമായി രോഗബാധിച്ച് ചികിത്സയിലുള്ള ഭർത്താവിൽ നിന്ന് ഐവിഎഫിലൂടെ ഗർഭം ധരിക്കണമെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും കോടതി വിധി ഉണ്ടെങ്കിലെ അനുവാദം നൽകാനാകൂ എന്നായിരുന്നു പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകനായ നിളയ് പട്ടേൽ അറിയിച്ചു. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
യുവതിയുടെ ഭർത്താവ് രക്ഷപെടാൻ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കേസ് അടിയന്തരമായി പരിഗണിച്ചത്. വിഷയത്തിൽ കോടതി സംസ്ഥാന സർക്കാരിനോടും ആശുപത്രി ഡയറക്ടറോടും പ്രതികരണം ആരാഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ട്. ജൂലൈ 23നകം പ്രതികരണം അറിയിക്കാനാണ് ആവശ്യപ്പെട്ടത്.