ആപ്പ്ജില്ല

Sputnik V: ഇന്ത്യയില്‍ റഷ്യന്‍ വാക്സിന് അനുമതി; വിലയും ഫലപ്രാപ്‍തിയും കൂടുതല്‍

ന്യൂഡൽഹി: കോവാക്സീനും കോവിഷീൽഡിനും പുറമെ റഷ്യൻനിര്‍മ്മിതമായ കൊവിഡ് പ്രതിരോധ വാക്സിനായ സ്പൂട്നിക് V ഇറക്കുമതി രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിന് ഡിസിജിഐ അനുമതി നൽകി. വിദഗ്ധ സമിതി ഇന്നലെ വാക്സിന് അനുമതി നൽകിയതിന് പിന്നാലെയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി വന്നിരിക്കുന്നത്.

Samayam Malayalam 13 Apr 2021, 11:15 am
ന്യൂഡൽഹി: കോവാക്സീനും കോവിഷീൽഡിനും പുറമെ റഷ്യൻനിര്‍മ്മിതമായ കൊവിഡ് പ്രതിരോധ വാക്സിനായ സ്പൂട്നിക് V ഇറക്കുമതി രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിന് ഡിസിജിഐ അനുമതി നൽകി. വിദഗ്ധ സമിതി ഇന്നലെ വാക്സിന് അനുമതി നൽകിയതിന് പിന്നാലെയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി വന്നിരിക്കുന്നത്.
Samayam Malayalam high efficacy and rare adverse effects russian vaccine sputnik v
Sputnik V: ഇന്ത്യയില്‍ റഷ്യന്‍ വാക്സിന് അനുമതി; വിലയും ഫലപ്രാപ്‍തിയും കൂടുതല്‍



മേയ് മുതൽ വിതരണം


ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ആദ്യ വാക്സിനാണ് സ്പൂട്നിക് V. ഇതോടെ മേയ് മാസം മുതൽ രാജ്യത്ത് സ്പുട്നിക് വാക്സിൻ വിതരണം ചെയ്യുമെന്നാണ് സൂചനകള്‍. രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് വാക്സിനുകളും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യയിൽ ട്രയൽ നടത്തിയ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഡോ. റെഡ്ഡീസാണ് ഇറക്കുമതി കരാര്‍. 10 കോടി ഡോസ് വിതരണം ചെയ്യാൻ ഡോ. റെഡ്ഡീസും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി കരാറുണെന്നുമാണ് സൂചന.

സ്പൂട്നികിന് അനുമതി നൽകുന്ന 60ാം രാജ്യം


ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അംഗീകാരം നൽകിയ വാക്സിൻ എന്ന പ്രത്യേകതയും സ്പൂട്നികിന് ഉണ്ട്. ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടന ഉള്‍പ്പടെ സംശയത്തോടൊണ് വീക്ഷിച്ചതെങ്കിലും ഫലം കണ്ടതോടെ മറ്റ് ലോകരാജ്യങ്ങളും അംഗീകരിക്കുകയായിരുന്നു. 59 രാജ്യങ്ങളില്‍ ഈ വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയും ഈ പട്ടികയിലാണ് ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.

​91 ശതമാനം ഫലപ്രാപ്തി


കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന് സ്പൂട്നിക് V വാക്സിന് സാധിക്കുമെന്നാണ് കരുതുന്നത്. 2021 ഫെബ്രുവരി 2 ന് ലാൻസെറ്റ് ജേണലിൽ വന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ട ട്രയലിൽ 91.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു. അതിനൊപ്പം തന്നെ സ്പുട്നിക് വി വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച രണ്ട് വാക്സിനുകളേക്കാള്‍ ഫലപ്രാപ്തി റഷ്യൻ വാക്സിന് കൂടുതലാണെന്നതാണ് ശ്രദ്ധേയം. കണക്ക് പ്രകാരം കോവിഷീൽഡ് 70.42 ശതമാനവും കോവാക്സിന് 81 ശതമാനവുമാണ് ഫലപ്രാപ്തി എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ശ്വ ഫലം കുറവ്


തദ്ദേശീയമായി വികസിപ്പിച്ച വാക്സിനുകളേക്കാള്‍ പാര്‍ശ്വഫലം കുറവാണ് സ്പൂഡ്നിക് വിയ്ക്ക് എന്നാണ് മറ്റൊരു വിലയിരുത്തൽ. കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന, തലവേദന, പനി, ക്ഷീണം തുടങ്ങിയ ഏതാനും ചില പാര്‍ശ്വ ഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നാണ് സൂചന. അതേസമയം, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റഷ്യയുടെ അവകാശവാദം.

​വില കൂടുതൽ


നിലവിൽ വിപണിയിൽ ലഭ്യമായിരിക്കുന്ന വാക്സിനുകളേക്കാള്‍ വില കൂടുതലാകുമെന്നും ഒരു സൂചനയുണ്ട്. വിദേശ വിപണികളില്‍ ഡോസ് ഒന്നിന് 750 രൂപയ്ക്കാണ് റഷ്യ വാക്സിൻ വിൽക്കുന്നത്. അതേസമയം, ഇന്ത്യയിൽ എത്ര രൂപ വരെ കുറയ്ക്കാൻ സാധിക്കുമെന്നതാണ് പ്രധാനമായും ഉയര്‍ത്തുന്ന വെല്ലുവിളി. കോവിഷീൽഡിനും കോവാക്സിനും 150 രൂപയാണ് ഡോസിന് കമ്പനി ഈടാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്